പ്രളയം വന്നാൽ അനുശോചനവും, പ്രഖ്യാപനങ്ങളും മാത്രം പോര. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്ന ശാശ്വത പരിഹാരമാണ് വേണ്ടത്.
2018 മുതൽ കേരളം ആവർത്തിച്ച് പ്രളയവും, ഉരുൾപൊട്ടലും, മണ്ണിടിച്ചിലും കാണുകയാണ്. ഓരോ ദുരന്തത്തിനും ശേഷം വാഗ്ദാനങ്ങളുടെ പെരുമഴയാണ്.
അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ എന്താണ് ചെയ്തിട്ടുള്ളത്?
ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകൾ ശാസ്ത്രീയമായി കണ്ടെത്തി അവിടെയുള്ള കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കണം.
മീനച്ചിലാറ്റിലെയും, മണിമലയാറ്റിലെയും മണൽ നീക്കം ഉൾപ്പെടെയുള്ള ജലനിയന്ത്രണ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം.
മഴക്കാലം വരുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിലും സഹായവിതരണത്തിലും ഒതുങ്ങാതെ, ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സ്ഥിരം സംവിധാനങ്ങളാണ് സർക്കാർ ഒരുക്കേണ്ടത്.
മനുഷ്യജീവനേക്കാൾ വലുതായി മറ്റൊന്നുമില്ല. ഓരോ ദുരന്തത്തിലും നഷ്ടമാകുന്ന ഓരോ ജീവനും ഭരണത്തിന്റെ ഉത്തരവാദിത്തത്തെ ചോദ്യം ചെയ്യുന്നതാണ്.
കേരളത്തിന് ഇനി വേണ്ടത് പ്രഖ്യാപനങ്ങളല്ല, പ്രവർത്തനമാണ്.
ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്ന ശാശ്വത പരിഹാരങ്ങൾ ഉടൻ നടപ്പാക്കണം.
-അഡ്വ ഷോൺ ജോർജ്
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ.








