സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ വിസ്മയകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന രണ്ട് ബൃഹദ് പദ്ധതികൾക്ക് 56-ാമത് കിഫ്ബി ബോർഡ് യോഗം തത്വത്തിൽ അംഗീകാരം നൽകിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആകെ 689.45 കോടി രൂപയുടെ 14 പദ്ധതികൾക്ക് ധനാനുമതി നൽകി. 8081 കോടി രൂപയുടെ 11 പദ്ധതികൾക്ക് തത്വത്തിലുള്ള അംഗീകാരവുമാണ് നൽകിയതെന്ന് ധനമന്ത്രി പറഞ്ഞു.
- അങ്കമാലി – എരുമേലി ശബരി റെയിൽവേ പദ്ധതി.
- അനുവദിച്ചത് 1,900 കോടി രൂപ.
- എംസി റോഡ് വികസനത്തിന് 5,217 കോടി രൂപ.
എംസി റോഡ് വികസനത്തിൻ്റെ കാര്യത്തിലും സർക്കാർ നിർണായക തീരുമാനം സ്വീകരിച്ചു. തിരുവനന്തപുരം കേശവദാസപുരം മുതൽ അങ്കമാലി വരെയുള്ള എംസി റോഡ് നാലുവരിപ്പാതയാക്കുന്ന ബൃഹദ് പദ്ധതിക്കും തത്വത്തിൽ അംഗീകാരമായി. 5,217 കോടി രൂപ ചെലവഴിച്ചാണ് ഈ പാത നവീകരിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ വിസ്മയകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന രണ്ട് ബൃഹദ് പദ്ധതികൾക്ക് ഇന്ന് ചേർന്ന 56-ാമത് കിഫ്ബി ബോർഡ് യോഗം തത്വത്തിൽ അംഗീകാരം നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആകെ 689.45 കോടി രൂപയുടെ 14 പദ്ധതികൾക്ക് ധനാനുമതിയും 8081 കോടി രൂപയുടെ 11 പദ്ധതികൾക്ക് തത്വത്തിലുള്ള അംഗീകാരവുമാണ് നൽകിയതെന്ന് ധനമന്ത്രി പറഞ്ഞു.
മറ്റ് പ്രധാന തീരുമാനങ്ങൾ
* ആരോഗ്യ മേഖല: തൃശൂർ ജനറൽ ആശുപത്രി (136.79 കോടി രൂപ), തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രം (87.68 കോടി) എന്നിവയുടെ വികസനത്തിന് ധനാനുമതി നൽകിയത്.
* തൊഴിൽ: സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന ‘വർക്ക് നിയർ ഹോം’ (സ്കിൽ ഇക്കോസിസ്റ്റം 2.0) പദ്ധതിക്കായി 153 കോടി രൂപ അനുവദിച്ചു.
* തീരസംരക്ഷണം: കൊല്ലം മുണ്ടയ്ക്കൽ പാപനാശം മുതൽ ബീച്ച് വരെയുള്ള തീരസംരക്ഷണത്തിനായി 9.77 കോടി രൂപ.
നാളിതുവരെ 98,836.83 കോടി രൂപയുടെ 1237 പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്. ഇതിൽ 24,734.58 കോടി രൂപയുടെ പദ്ധതികൾ ഇതിനകം പൂർത്തീകരിക്കാൻ നമുക്ക് സാധിച്ചു. നാം ഒരുമിച്ച് ഈ നാടിനെ മുന്നോട്ട് നയിക്കുകയാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.








