തലച്ചോറിലെ കാൻസറിന് ചികിത്സ ഇനി മൂക്കിലൂടെ;

0
30

വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനും നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയും സഹകരിച്ചാണ് മസ്‌തിഷ്‌ക കാൻസറിന് വേറിട്ട ഒരു ചികിത്സാരീതി പരീക്ഷിക്കുന്നത്.

റ്റവും മാരകമായ മസ്‌തിഷ്‌ക കാൻസറുകൾ മൂക്കിലൂടെ ചികിത്സിക്കാൻ കഴിയുമോ? കഴിയും എന്നാണ് ശാസ്‌ത്രലോകം പറയുന്നത്. വേഗത്തിൽ ശരീരത്തിൽ പടരുന്നതും ക്രൂരമായ അന്ത്യം ഉറപ്പ് വരുത്തുന്നതുമായ രോഗമാണ് മസ്‌തിഷ്‌ക കാൻസർ. യുഎസിലെ ഭൂരിഭാഗം പേരെയും ബാധിക്കുന്ന ഒരു രോഗം കൂടിയാണ് ഇത്.

തലച്ചോറിനെ പതിയെ ഇല്ലാതാക്കുന്ന മസ്‌തിഷ്‌ക കാൻസറിന് പുതിയ ചികിത്സാരീതി കണ്ടെത്തുകയാണ് ശാസ്‌ത്രഞ്ജർ. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനും നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയും സഹകരിച്ച് മസ്‌തിഷ്‌ക കാൻസറുകൾക്ക് വേറിട്ട ഒരു ചികിത്സാരീതി അവലംബിക്കുകയാണ്. നാഷണൽ അക്കാദമി ഓഫ് സയൻസ് ഇതുമായി ബന്ധപ്പെട്ട് ഒരു ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡ്രില്ലുകൾ, സ്‌കാൽപെലുകൾ, സ്ക്രൂകൾ എന്നിവയുടെ സഹായം ഏതുമില്ലാതെയുള്ള കാൻസർ ചികിത്സയ്‌ക്കാണ് ഇവർ മുൻതൂക്കം നൽകുന്നത്. രോഗപ്രതിരോധ ശേഷി ഉയർത്തുന്ന ചെറിയ നാനോസ്ട്രക്‌ചറുകൾ വഹിക്കുന്ന നേസൽ ഡ്രോപ്പുകൾ വഴിയുള്ള ചികിത്സാരീതിയാണ് ഗവേഷണ സംഘം പരീക്ഷിയ്‌ക്കുന്നത്. നോർത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ചാഡ് മിർകിനാണ് ചെറിയ നാനോസ്ട്രക്‌ചറുകൾ കണ്ടുപിടിച്ചത്.

കാൻസർ മൂലം മസ്‌തിഷ്‌കത്തിൽ ഉണ്ടാകുന്ന തടസം മരുന്നുകളെ അകത്തേക്ക് കടത്തിവിടുന്നില്ല. പോഷകങ്ങളെ കഷ്‌ടിച്ച് കടത്തിവിടുന്നു. ഇത് മൂലമാണ് മൂക്കിലൂടെയുള്ള ചികിത്സാരീതിയ്‌ക്ക് ഗവേഷകർ പ്രാധാന്യം നൽകുന്നത്. സ്റ്റിങ്-ബൂസ്റ്റിങ് മരുന്നുകൾ സാധാരണയായി ശരീരത്തിൽ വളരെ വേഗത്തിൽ പടരും. ഇതിനായി അവ നേരിട്ട് ട്യൂമറിലേക്ക് കുത്തിവയ്‌ക്കേണ്ടതുണ്ട്. ഇതിനായി ഒരുപാട് മെഡിക്കൽ നടപടി ക്രമങ്ങൾ ആവശ്യമായി വന്നേക്കും.

ഇത്തരം നടപടി ക്രമങ്ങൾ ഒഴിവാക്കുന്നതിനായി സ്റ്റിങ് ആക്‌ടിവേറ്റിങ് മരുന്നുകൾ ഗോളാകൃതിയിലുള്ള ന്യൂക്ലിക് ആസിഡുകൾ വഴി എന്തുകൊണ്ട് നൽകിക്കൂടാ എന്ന ആശയം ആദ്യം മുന്നോട്ട് വച്ചത് ഗവേഷകയായ അകാൻക്ഷ മഹാജൻ ആണ്. ഈ മരുന്ന് എലികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നേസൽ ഡെലിവറി അർഥവത്താകുന്നത് എന്തുകൊണ്ട്

മൂക്കിനേയും തലച്ചോറിനേയും നേരിട്ട് ബന്ധിക്കുന്ന പാതയാണ് ഘ്രാണ നാഡി. സാധാരണയായി ഗന്ധം അറിയാൻ ഉപയോഗിക്കുന്ന വഴിയാണിത്, പക്ഷേ പ്രത്യക്ഷത്തിൽ, ഇത് ചിലപ്പോൾ മൂക്കിലൂടെയുള്ള ചികിത്സാരീതിയ്‌ക്ക് ഒരു തടസമാകാം. ആശുപത്രി ഉപകരണങ്ങളൊന്നുമില്ലാതെ “തലച്ചോറിനുള്ളിലെ ശക്തമായ രോഗപ്രതിരോധ പാതകൾ” സജീവമാക്കി കാൻസറിനെ പ്രതിരോധിക്കുന്നതാണ് ഈ ചികിത്സാരീതിയെന്ന് പ്രമുഖ ബ്രെയിൻ-ട്യൂമർ ഗവേഷകനായ അലക്‌സാണ്ടർ സ്റ്റെഗ് പറഞ്ഞു.

തലച്ചോറിനുള്ള കാൻസർ ഇമ്മ്യൂണോതെറാപ്പിയെക്കുറിച്ച് ഭാവിയിൽ പഠനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവേഷണം ഇപ്പോഴും എലികളിലാണ് നടക്കുന്നത്. മനുഷ്യരിൽ പരീക്ഷണങ്ങൾ ഇതുവരെ നടത്തിയിട്ടില്ല. എന്നിരുന്നാലും അപകടകരമായ ഒരു ട്യൂമറിനെ എങ്ങനെ ചികിത്സിക്കണമെന്ന് സൃഷ്‌ടിപരമായി ചിന്തിക്കുന്നതിൻ്റെ ആദ്യ സൂചനയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here