കോഴിക്കോട്: തിരൂര്‍ മലയാളം സര്‍വകലാശാലയ്ക്ക് ഭൂമി വാങ്ങിയതിൽ വന്‍ അഴിമതിയെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ഇടപാടില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനും സിപിഎമ്മിനും പങ്കുണ്ടെന്നും ഫിറോസ് ആരോപിച്ചു.
നിര്‍മ്മാണ യോഗ്യമല്ലാത്ത ഭൂമിയാണ് വൻ തുകക്ക് ഏറ്റെടുത്തത്. ഇത് താനൂർ എംഎൽഎ വി. അബ്ദുറഹ്മാന് ലാഭം കിട്ടാനാണ് നടപ്പാക്കിയതെന്നുമാണ് ആരോപണം. ഭൂമി വാങ്ങാന്‍ അനുവദിച്ച ഒന്‍പത് കോടി രൂപ തിരിച്ച് പിടിക്കണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു.