എതിര്‍പ്പിനിടെ സ്മാര്‍ട്ട് മീറ്ററുമായി കെ.എസ്.ഇ.ബി.

0
80

തൃശൂര്‍: സ്മാര്‍ട്ട് മീറ്ററിനെതിരെ ജീവനക്കാരുടെ സംഘടനകളുടെ സമരം ശക്തമായി തുടരുമ്ബോഴും പദ്ധതി ഉള്‍ക്കൊള്ളുന്ന ആര്‍.ഡി.എസ്.എസ് (റിവാമ്ബ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെ്കടര്‍ സ്കീം ) പദ്ധതിയുമായി കെ.എസ്.ഇ.ബി മുന്നോട്ട്.

സ്മാര്‍ട്ട് മീറ്ററുകളിലെ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കാനുള്ള കണ്‍ട്രോള്‍ സെന്റര്‍ ബിള്‍ഡിങ്ങുകള്‍ വിവിധ ജില്ലകളില്‍ നിര്‍മിക്കാനാണ് കെ.എസ്.ഇ.ബി അംഗീകാരം നല്‍കിയത്.

ഇതിന്റെ ഭാഗമായി തൃശൂര്‍, കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് സൂപ്പര്‍വൈസറി കണ്‍ട്രോള്‍ ആന്‍ഡ് ഡാറ്റ അക്വിസിഷന്‍ ( സ്കാഡ) കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. കേന്ദ്രങ്ങളില്‍ സൂക്ഷിക്കുന്ന വിവരങ്ങള്‍ അപകടങ്ങളിലും മറ്റും നഷ്ടപ്പെട്ടാലും പകര്‍പ്പ് സൂക്ഷിക്കാന്‍ ഡിസാസ്റ്റര്‍ റിപ്ലിക്ക റിക്കവറി സെന്റര്‍ എന്ന മറ്റൊരു കേന്ദ്രവും എറണാകുളത്ത് സ്ഥാപിക്കും. തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലകളില്‍ കെട്ടിടം നിര്‍മിക്കാന്‍ 6.48 കോടി വീതം അനുവദിക്കാനും കെ.എസ്.ഇ.ബിയുടെ മുഴുസമയ ഡയറക്ടര്‍മാരുടെ യോഗം തീരുമാനിച്ചു.

ഓരോ ജില്ലയിലും കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ചീഫ് എന്‍ജിനീയര്‍ക്കാണ് കണ്‍ട്രോള്‍ സെന്ററുകളുടെ നിര്‍മാണത്തിന്റെ ചുമതല. വൈദ്യുതി വിതരണ മേഖലയുടെ വികസനവും നവീകരണവും ലക്ഷ്യമിട്ട പദ്ധതിയാണ് ആര്‍.ഡി.എസ്.എസ് വൈദ്യുതിലൈനുകള്‍ക്ക് ശക്തികൂട്ടല്‍, ലൈനുകള്‍ മാറ്റിസ്ഥാപിക്കല്‍, ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കല്‍, ഫീഡറില്‍ നിന്നുള്ള ഡാറ്റ ശേഖരണം, ലൈന്‍ ഓണാക്കുന്നതും ഓഫ് ചെയ്യലും ഉയരത്തിലെ ലൈനുകള്‍ കേബിളുകളാക്കല്‍, പുതിയ സബ്സ്റ്റേഷനുകള്‍ തുടങ്ങി വിതരണ മേഖലയുമായി ബന്ധപ്പെടുന്ന സമഗ്ര പരിഷ്കരണമാണ് കേന്ദ്രാവിഷ്കൃത പദ്ധതിയായ ആര്‍.ഡി.എസ്.എസിലൂടെ ഉദ്ദേശിക്കുന്നത്.

ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള കേന്ദ്രങ്ങളാണ് വിവിധ ജില്ലകളില്‍ തുടങ്ങാന്‍ ഉത്തരവിട്ടത്. സ്മാര്‍ട്ട് മീറ്ററില്‍ നിന്നുള്ള വിവരങ്ങള്‍ സ്ക്വാഡ കേന്ദ്രീകൃത സെര്‍വറിലാണെത്തുക. മീറ്റര്‍ റീഡിങ് പൂര്‍ണമായും കേന്ദ്രീകൃതമാകും. ബില്ല് തയാറാക്കുന്നതടക്കമുള്ള നടപടികളും കേന്ദ്രീകൃതമായിത്തന്നെ നിര്‍വഹിക്കാന്‍ സഹായിക്കുന്നതാണ് സ്ക്വാഡ കേന്ദ്രങ്ങള്‍.

ഡിസംബറില്‍ സ്മാര്‍ട്ട് മീറ്ററിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആര്‍.ഡി.എസ്.എസ് പദ്ധതിയില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന 12,056 കോടിയുടെ പദ്ധതികളാണ് അനിശ്ചിതാവസ്ഥയിലാകുക. ഇത് സംബന്ധിച്ച്‌ കേന്ദ്ര ഊര്‍ജമന്ത്രാലത്തിന്റെ മുന്നറിയിപ്പും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്.

പദ്ധതിയില്‍ ഒന്നാംഘട്ടത്തില്‍ അനുമതി ലഭിച്ച 12,056 കോടിയുടെ പദ്ധതിയില്‍ വിതരണനഷ്ടം കുറക്കാനുള്ള 1755 കോടി രൂപയുടെ ടെന്‍ഡര്‍ വിവിധ ഘട്ടങ്ങളിലാണ്. ആര്‍.ഡി.എസ്.എസ് പദ്ധതിയില്‍ കേരളത്തിന് കൂടുതല്‍ വിഹിതമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കാമെന്നറിയിച്ചിരുന്നെങ്കിലും സ്മാര്‍ട്ട് മീറ്റര്‍ സ്തംഭനത്തില്‍ തുടര്‍നടപടികളുണ്ടായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here