മതസൗഹാർദ്ദത്തിന്റെ സന്ദേശം വിളിച്ചോതുന്ന എരുമേലിയിൽ മറ്റൊരു മാതൃകയാണ് 78 കാരനായ കോയ. ശബരിമല തീർത്ഥാടനത്തിനായി എരുമേലിയിൽ വരുന്ന ഭക്തർ പേട്ടതുള്ളലിനായി ഉപയോഗിക്കുന്ന ശരക്കോലും വാളും ഗദയും എല്ലാം കോയയാണ് നിർമ്മിക്കുന്നത്. തലമുറകളായി കൈമാറി കിട്ടിയ ഈ തൊഴിൽ ചെറുപ്പം മുതലേ കോയ ചെയ്തുവരുന്നു. കോയയുടെ കുടുംബത്തിൻറെ ഏക വരുമാനവും ഇതുതന്നെയാണ്. അയ്യപ്പനും വാ വരും തനിക്ക് ഒരുപോലെയാണെന്നും തന്റെ കുടുംബത്തിന് ജീവിക്കാനുള്ള മാർഗം ഇതിലൂടെ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. കമ്മ്യൂണിസ്റ്റുകാടും കോഴിയുടെ തൂവലും ആണ് ശരക്കോൽ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്.
മുരിക്കിന്റെ തടിയാണ് ഗതയും വാളും നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നത്. ശബരിമല വനപ്രദേശത്തുനിന്നും ആണ് ഇവയെല്ലാം ശേഖരിക്കുന്നത് ഈ തൊഴിൽ മേഖലയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് കോയ ഭാര്യയും സഹായത്തിനായി ഉണ്ട്.