കോവിഡ് വാക്സിന്റെ ഗവേഷണ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് അമേരിക്ക. പ്രതിരോധ വിവരങ്ങളും സോഫ്റ്റ് വെയര്‍ സോഴ്സ് കോഡുകളും ഹാക്കര്‍മാര്‍ ചോര്‍ത്തിയതായാണ് യുഎസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്ത യുഎസ് ചൈനീസ് സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും അമേരിക്ക ആരോപിച്ചു.
അതിനിടെ, രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുമെന്ന് പ്രസിഡന്റ് ഡൊണാൺഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഏറ്റവും മോശം അവസ്ഥ ഇനിയുണ്ടാകാം. രാജ്യത്തോട് സ്നേഹമുണ്ടെങ്കില്‍ ജനങ്ങള്‍ മാസ്ക് ധരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.