കാബൂൾ: കുടുംബത്തെ ആക്രമിക്കാൻ വന്ന താലിബാൻ ഭീകരരെ അഫ്ഗാൻ പെണ്‍കുട്ടി വെടിവച്ചിട്ടു. ആക്രമിക്കാനെത്തിയ ഭീകരരെ എകെ47 തോക്ക് ഉപയോഗിച്ചാണ് പെണ്‍കുട്ടി നേരിട്ടത്. തോക്കുമായിരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യമീഡിയയിൽ വൈറലാകുന്നുണ്ട്. 14 വയസ് പ്രായമുള്ള കുട്ടിയുടെ ധൈര്യത്തെ സാമൂഹിക മാധ്യമങ്ങൾ പ്രശംസിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിലെ ഗ്രിവ ജില്ലയിലാണ് സംഭവം. തന്റെ പിതാവ് സർക്കാൻ അനുകൂലിയാണെന്ന് അറിഞ്ഞതിനാലാണ് ഭീകരർ വീടു തേടിയെത്തിയതെന്ന് കുട്ടി വ്യക്തമാക്കി. പിന്നീട്, വീണ്ടും താലിബാൻ പ്രവർത്തകർ എത്തിയെങ്കിലും നാട്ടുകാരും സർക്കാർ അധികൃതരും ചേർന്ന് കുടുംബത്തിന് സംരക്ഷണമൊരുക്കി.