ദേശീയ പതാക ഇനി മുതൽ പോളിസ്റ്ററിലും- സ്വാതന്ത്ര്യത്തിന്റെ 75 വർഷം – ‘ഹർ ഘർ തിരംഗ’
ദേശീയ പതാക ഇനി മുതൽ പോളിസ്റ്ററിലോ പരുത്തിയിലോ, കമ്പിളിയിലോ, സിൽക് ഖാദിയിലോ നിർമ്മിക്കാം. ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ 2002 ൽ വരുത്തിയ ഭേദഗതി ഡിസംബർ 30, 2021 നാണ്ഭേദഗതി നിലവിൽ വന്നത്.ഇതോടെ പതാകയുടെ വില താഴുമെന്നും എല്ലാ വീട്ടിലും പതാക ഉയർത്താൻ ഇത് കാരണമാകുമെന്നും സർക്കാർ .ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീട്ടിലും ത്രിവർണ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് കേന്ദ്ര സർക്കാർ. ‘ഹർ ഘർ തിരംഗ’ അഥവാ എല്ലാ വീട്ടിലും ത്രിവർണ പതാക എന്ന ക്യാമ്പയിനാണ് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്.അസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി കുറഞ്ഞത് 20 കോടി ദേശീയ പതാക ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. കൊവിഡ് കാലത്ത് മാസ്‌കുകളും പിപിഇ കിറ്റുകളും തൈച്ച് ഉപജീവനമാർഗം കണ്ടെത്തിയവരെ വലിയ അളവിൽ ദേശീയ പതാക നിർമ്മിക്കന്നതിനായി നിയോഗിച്ച് കഴിഞ്ഞു.പക്ഷെ സർക്കാർ സൗജന്യമായി പതാകകൾ നൽകില്ല,ജനത പണം നൽകി വേണം ദേശീയ പതാക വാങ്ങാൻ.