തെലങ്കാന: സംസ്ഥാനത്തെ ജൂനിയർ, ഡിഗ്രി കോളേജുകളിൽ അടുത്ത അധ്യയന വർഷം മുതൽ ഉച്ചഭക്ഷണം നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു. ഉച്ചഭക്ഷണ സമയത്ത് വിദ്യാർത്ഥികൾ വീട്ടിലേക്ക് പോകുമെന്നും പിന്നീട് അന്നേദിവസം ക്ലാസിലേക്ക് മടങ്ങിയെത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വക കോളേജുകളിൽ വിദ്യാർത്ഥികൾ പഠനം പാതിവഴിയിൽ നിർത്തി പോകുത്തിന്റെ നിരക്കും വർദ്ധിക്കുന്നു. വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് പോഷക സമൃദ്ധമായ ഭക്ഷണം നൽകുന്നതിനും പഠനം നിർത്തി പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം.