വാഹന പൊളിക്കൽ നയം; ജില്ലകൾ തോറും 3 പൊളിക്കൽ കേന്ദ്രങ്ങൾ

0
123

വാഹന പൊളിക്കൽ നയം നടപ്പിലാകുന്നതോടെ ഒരോ ജില്ലയിലും രണ്ടും മൂന്നും പൊളിക്കൽ കേന്ദ്രങ്ങൾ തുറക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഹരിയാണയിൽ ആരംഭിച്ച പുതിയ വെഹിക്കിൾ സ്ക്രാപ്പിങ്ങ് സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കയ്ഹോ സാങ്യോ എന്ന കമ്പനിയുമായി ചേർന്ന് അഭിഷേക് ഗ്രൂപ്പാണ് ഹരിയാനയിലെ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

കാലപ്പഴക്കം ചെന്ന വാഹനങ്ങൾ പൊളിച്ച് നീക്കുന്നതിനുള്ള വാഹന പൊളിക്കൽ നയം രാജ്യത്ത് നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. 15 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വർഷം പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളുമായിരിക്കും പൊളിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായി രാജ്യത്തെ ആദ്യ അംഗീകൃത പൊളിക്കൽ കേന്ദ്രം നോയിഡയിൽ ആരംഭിക്കുകയും ചെയ്തിരുന്നു. മാരുതിയും ടൊയോട്ടയും ചേർന്നാണ് ഈ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

പുതിയ സ്ക്രാപ്പിങ്ങ് കേന്ദ്രങ്ങൾക്കായി സമയക്രമമോ പ്രത്യേക പദ്ധതിയോ സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യൻ വിപണിയിൽ സ്ക്രാപ്പിങ്ങ് കേന്ദ്രങ്ങൾക്ക് വലിയ സാധ്യതയാണുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ റോഡ് നിർമാണത്തിനായി പഴയ ടയറുകളും പ്ലാസ്റ്റിക്കുകളും പോലെയുള്ള അസംസ്കൃത വസ്തുകൾ ഉപയോഗിക്കുന്നതിനുള്ള പദ്ധകളും സർക്കാർ ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഈ ആവശ്യത്തിനായി പഴയ ടറുകൾ ഇറക്കുമതി ചെയ്യാൻ അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2021 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ വാഹന പൊളിക്കൽ നയം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. ഈ പദ്ധതിയിലൂടെ 10,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഈ പദ്ധതി നടപ്പാകുന്നതോടെ അസംസ്കൃത വസ്തുകളുടെ വിലയിൽ 40 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും, നിലവിൽ 22,000 കോടി രൂപയുടെ സ്ക്രാപ്പ് സ്റ്റീൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ടെന്നും സ്ക്രാപ്പ് പോളിസി നടപ്പാക്കുന്നതോടെ ഇതിൽ കാര്യമായി കുറവുണ്ടാകുമെന്നും നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടിരുന്നു.

വാണിജ്യവാഹനങ്ങൾക്ക് 15 വർഷവും സ്വകാര്യവാഹനങ്ങൾക്ക് 20 വർഷവുമാണ് കാലാവധി കണക്കാക്കുന്നത്. തുടർന്ന്, ഫിറ്റ്നസ് പരിശോധനയിലും പരാജയപ്പെടുന്നവയാണ് പൊളിക്കേണ്ടത്. പഴയവാഹനം പൊളിച്ചതിന്റെ സർട്ടിഫിക്കറ്റുള്ളവർക്ക് പുതിയത് വാങ്ങുമ്പോൾ രജിസ്ട്രേഷൻ ഫീസ് വേണ്ടാ. റോഡ് നികുതിയിൽ 25 ശതമാനം വരെ ഇളവുലഭിക്കും. വാഹനനിർമാതാക്കൾ വിലയിൽ അഞ്ചുശതമാനം ഇളവും നൽകും. ജി.എസ്.ടി.യിലും ഇളവുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here