സച്ചിന്‍ പൈലറ്റിനും 18 എംഎല്‍എമാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് സ്പീക്കറോട് രാജസ്ഥാന്‍ ഹൈക്കോടതി. രാജസ്ഥാൻ നിയമസഭ സ്പീക്കർ സി.പി ജോഷി നൽകിയ അച്ചടക്ക ലംഘന നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സച്ചിൻ പൈലറ്റും മറ്റ് 18 എം.എൽ.എമാരും നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിധി. കേസിന്‍റെ വാദം തിങ്കളാഴ്ച തുടരും.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയില്ലെന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ എം.എൽ.എമാരെ അയോഗ്യനാക്കാനുള്ള നടപടി മുന്നിൽ കണ്ടാണ് സച്ചിൻ പൈലറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.