കുതിരാൻ തുരങ്കം: ദേശീയപാതാ അതോറിറ്റിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

0
109

തൃശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാന്‍ പ്രദേശത്ത് 100 മീറ്ററോളം വരുന്ന ഭാഗം പിന്നിടാന്‍ യാത്രക്കാര്‍ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ സമയം എടുക്കേണ്ടി വരുന്ന അവസ്ഥയുടെ സാഹചര്യത്തില്‍ തുരങ്ക നിര്‍മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഒക്ടോബര്‍ 15നകം വിശദീകരണം ഹാജരാക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ഹൈകോടതി ആവശ്യപ്പെട്ടു.

 

ദേശീയപാത വിഷയത്തില്‍ നിയമ പോരാട്ടം നടത്തുന്ന കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പി.വി. ആശയാണ് വിശദീകരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ഹൈകോടതിക്കുള്ള ചോദ്യങ്ങള്‍ക്ക് അതോറിറ്റി വിശദീകരണം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്  ദേശീയപാത അറ്റകുറ്റപ്പണി നടത്തി ഗതാഗതകുരുക്കിന് പരിഹാരം കാണാനും തുരങ്ക നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കാനും അതോറിറ്റിക്കും കരാര്‍ കമ്ബനിക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി കോടങ്കണ്ടത്ത് കോടതിയെ സമീപിച്ചിരുന്നത്. ഇതിന്മേല്‍ സെപ്റ്റംബര്‍ 29ന് മറുപടി ഫയല്‍ ചെയ്യാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, 29ന് കേസ് പരിഗണിച്ചപ്പോള്‍ അതോറിറ്റി വിശദീകരണം സമര്‍പ്പിച്ചില്ല.

 

പരിസ്ഥിതി, വനം വകുപ്പുകളുടെ ക്ലിയറന്‍സ് കിട്ടിയിട്ടും തുരങ്ക നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അതോറിറ്റിക്കു വേണ്ടി ഹാജരായി സ്റ്റാന്‍ഡിങ് കോണ്‍സലിനോട് കോടതി ചോദിച്ചു. തുടര്‍ന്നാണ് 15നകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here