തിരുവനന്തപുരം: ഒരു വിഭാഗം കെഎസ്ആർടിസി ബസുകളിൽ സംസ്ഥാന സർക്കാർ പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ സംസ്ഥാന സർക്കാരിനെതിരെ പോരിന് സ്വകാര്യ ബസുടമകളും തൊഴിലാളികളും. ജൂലൈ ഇരുപത് മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിക്കുമെന്ന് ബസുടമകൾ അറിയിച്ചു. കെഎസ്ആടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിച്ചതോടെ നഷ്ടം ഉണ്ടാകുന്നത് തുടരുന്ന സാഹചര്യത്തിലാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കി.
സമരത്തിൻ്റെ ഭാഗമായി സ്വകാര്യ ബസുകൾ ഓട്ടം നിർത്തരുതെന്ന് ഗതാഗത മന്ത്രി സിപി ജോൺ പറഞ്ഞു. സ്വകാര്യ ബസ് പ്രതിസന്ധിയുടെ ഗൗരവം അറിയാം. സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണം. കെഎസ്ആർടിസി പരസ്യം ചെയ്യുന്നത് പോലെ അവർക്കും പരസ്യം നൽകാം. നികുതി 59 ശതമാനം കുറച്ചെന്നും നിലവിലെ പ്രശ്നം പരിഹരിക്കുമെന്നും ഗതാഗത മന്ത്രി നിയമസഭയിൽ പറഞ്ഞു.
സ്വകാര്യ ബസുടമകൾ ഉന്നയിക്കുന്ന വിഷയത്തിറ്റ ഗൗരവം അറിയാമെന്നും പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കുന്ന പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ ടിക്കറ്റ് വരുമാനം കുത്തനെ കുറഞ്ഞ അവസ്ഥയിലേക്ക് എത്തിയെന്ന് സ്വകാര്യ ബസുടമകൾ പറഞ്ഞു. വരുമാനത്തിൽ വലിയ കുറവുണ്ടായതോടെ പലയിടത്തും ഡ്രൈവർക്കും കണ്ടക്ടർക്കും ദിവസ വേതനം 600 രൂപ മാത്രമാക്കി ചുരുക്കി. മുൻപ് പല ബസുകളിലെ ഡ്രൈവർമാർക്കും 1200 രൂപയായിരുന്നു വേദനം.
ഇതോടെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഡീസൽ ചെലവും വരുമാനത്തിലെ കുറവും തൊഴിലാളികൾക്ക് നൽകേണ്ട വേതനവും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പ്രതിസന്ധിയിലായതോടെയാണ് ബസുടമകൾ കടുത്ത നടപടികളിലേക്ക് കടക്കാനൊരുങ്ങുന്നത്. സർക്കാരിൻ്റെ ഭാഗത്ത് നിന്നും അനുകൂലമായ നിലപാട് കൂടുതലായി ലഭിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ പ്രതിഷേധത്തിനൊരുങ്ങുന്നത്.







