ജൻ ഔഷധി ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കും,ഇ-ഫാർമസികൾക്കെതിരെ പണിമുടക്ക് രണ്ടാം ദിനത്തിൽ; ആശുപത്രി,

0
22

ഓൺലൈൻ ഫാർമസികളുടെ അനധികൃത മരുന്ന് വിൽപന അവസാനിപ്പിക്കാൻ ആരംഭിച്ച പണിമുടക്ക് ഇന്നും തുടരും. 2018 ഓഗസ്‌റ്റ് 20 ന് പുറപ്പെടുവിച്ച GSR 817E പ്രകാരമുള്ള വ്യവസ്ഥകൾ കർശമാക്കണമെന്നാണ് പണിമുടക്കിന് പിന്നിലെ പ്രധാന ആവശ്യം. നിലവിൽ ഫാർമസി നിയമങ്ങൾ പ്രാബല്യത്തിലുണ്ടെങ്കിലും അനധികൃത മരുന്ന് വിൽപ്പന നടക്കുന്നെണ്ടെന്നാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇത്തരം മരുന്നുകൾ ഫാർമസികൾ വിൽക്കുമ്പോൾ കൃത്യമായ കുറിപ്പടികൾ സൂക്ഷിക്കണമെന്നും വ്യാജമായവയെ തിരിച്ചറിയണമെന്നും അവ രേഖപ്പെടുത്തണമെന്നതുമാണ് ആവശ്യം.

മരുന്നുകളുടെ ഓൺലൈൻ വിൽപ്പനയെ രാജ്യത്തെ കെമിസ്‌റ്റുകൾ എതിർക്കുന്നു. ഇത്തരം ഫാർമസികൾ കർശനമായ കുറിപ്പടി അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങൾക്ക് കീഴിൽ പ്രവർത്തിക്കണം. ആൻ്റിബയോട്ടിക്കുകൾ, ചില ലഹരി പദാർഥങ്ങളടങ്ങിയ മരുന്നുകൾ, ഗർഭഛിദ്ര കിറ്റുകൾ തുടങ്ങിയ നിയന്ത്രിത മരുന്നുകൾക്കായി വിശദമായ രേഖകൾ സൂക്ഷിക്കേണ്ടതുണ്ട്. ഇ-ഫാർമസി സംവിധാനം നിയന്ത്രിക്കേണ്ട മരുന്നുകളിലേക്ക് ഓൺലൈൻ പ്രവേശനം അനുവദിക്കുന്നുണ്ടെന്നും ഡിജിറ്റൽ ഇടപാടുകളിൽ വ്യാജ കുറിപ്പടികൾ ഉപയോഗിക്കുന്നത് വർധിക്കുന്നണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്.

ഫാർമസ്യൂട്ടിക്കൽ സംഘടനയായ ബിസിഡിഎയുടെ പിന്തുണയോടെ ഓൾ ഇന്ത്യ ഓർഗനൈസേഷൻ കെമിസ്‌റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്‌റ്റ്സ് അസോസിയേഷൻ (എഐഒസിഡി) ആണ് പണിമുടക്കിന് നേതൃത്വം നൽകിയിരിക്കുന്നത്. ഇന്ത്യയിലുടനീളം ഏകദേശം 12.5 ലക്ഷം കെമിസ്‌റ്റുകളും ബിഹാറിൽ നിന്ന് മാത്രം ഏകദേശം 40,000 കെമിസ്‌റ്റുകളുമാണ് പണിമുടക്കിൽ പങ്കുചേർന്നിരിക്കുന്നത്. ഇന്നലെ (മെയ്‌ 19) തുടങ്ങിയ പണിമുടക്ക് ഇന്ന് (മെയ്‌ 20) അർധരാത്രിയോടെ അവസാനിക്കും എന്ന് എഐഒസിഡിയുടെ ജനറൽ സെക്രട്ടറി പ്രഭാകർ കുമാർ പറഞ്ഞു.

അതേസമയം, രാജ്യവ്യാപകമായി പണിമുടക്കുണ്ടെങ്കിലും രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന ഫാർമസി ശൃംഖലകൾ, ആശുപത്രിയുമായി ബന്ധപ്പെട്ട മെഡിക്കൽ സ്‌റ്റോറുകൾ, ജൻ ഔഷധി കേന്ദ്രങ്ങൾ, അമൃത് ഫാർമസി ഔട്ട്‌ലെറ്റുകൾ എന്നിവ മെയ് 20 ന് തുറന്നിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇ-ഫാർമസി പ്ലാറ്റ്‌ഫോമുകൾ ഡോക്‌ടറുടെ കുറിപ്പടികൾ ഇല്ലാതെ മരുന്നുകൾ വിൽക്കുന്നത് നിയന്ത്രണ ഇളവുകൾ ചൂഷണം ചെയ്‌തുകൊണ്ടാണ്. ഇത് അപകടകരമായ പുനരുപയോഗത്തിന് നയിക്കുന്നുവെന്നാണ് എഐഒസിഡിയുടെ കണ്ടെത്തൽ.

എന്താണ് സർക്കാർ പുറത്തിറക്കിയ ഓർഡിനൻസ്?

ഇ-ഫാർമസിയുമായി ബന്ധപ്പെട്ട് 2018 ഓഗസ്‌റ്റ് 20 ന് സർക്കാർ കൊണ്ടുവന്ന ഒരു ഓർഡിനൻസാണ് GSR 817E. ഇ-ഫാർമസി എന്നാൽ മരുന്നുകൾ ഓൺലൈനിൽ വിൽക്കുന്ന ഒരു ഓൺലൈൻ സംവിധാനമാണ്. ഇത് പ്രകാരം മരുന്നുകൾ വിൽക്കുന്നതിന് ഡോക്‌ടറുടെ കുറിപ്പടി ആവശ്യമാണ്. ഇതുണ്ടെങ്കിൽ മാത്രമേ മരുന്നുകൾ വിൽക്കാൻ സാധിക്കുകയുള്ളൂ.

ഓർഡിനൻസ് പ്രകാരം ചില ആൻ്റിബയോട്ടിക്കുകൾ, ലഹരിവസ്‌തുക്കൾ അടങ്ങിയ ചില മരുന്നുകൾ, ഗർഭഛിദ്ര കിറ്റുകൾ തുടങ്ങിയ നിരോധിത മരുന്നുകൾക്ക് പ്രത്യേക രജിസ്‌റ്റർ സൂക്ഷിക്കുകയും ഡോക്‌ടറുടെ കുറിപ്പടിയുടെ ഫോട്ടോകോപ്പി സൂക്ഷിക്കുകയും വേണം. എന്നാൽ ഓൺലൈനിൽ വഴി ഇത്തരം നിരോധിത മരുന്നുകൾ ഡോക്‌ടർമാരുടെ വ്യാജ കുറിപ്പടികൾ വഴി ആളുകൾ വാങ്ങുന്ന അവസ്ഥയാണുള്ളത്. ഇതിനാണ് രസതന്ത്രജ്ഞർ ഇ-ഫാർമസി സംവിധാനത്തെ എതിർത്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

രോഗികൾക്കായുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്

അതേസമയം, രോഗികളുടെ അസൗകര്യത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് മറുപടിയായി, അടിയന്തര ക്രമീകരണങ്ങൾ ജില്ലാ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നാണ് എഐഒസിഡിയുടെ ജനറൽ സെക്രട്ടറി പ്രഭാകർ കുമാറിൻ്റെ മറുപടി. സർക്കാർ ആശുപത്രികളിലാണെങ്കിൽ ബ്ലോക്ക് തരത്തിൽ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. അതിനാൽ പ്രശ്‌നങ്ങൾ ഇല്ല. എന്നാൽ ഈ പ്രതിഷേധത്തിലൂടെ മാനവികതയെ സേവിക്കുകയും സമൂഹവുമായി ബന്ധപ്പെടുകയും ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണിമുടക്ക് മൂലം രോഗികൾക്ക് സേവനങ്ങൾ നഷ്‌ടപ്പെടാതിരിക്കാനുള്ള ക്രമീകരണങ്ങൾ ജില്ലാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.

ഓൺലൈൻ വിൽപ്പന നിയമവിരുദ്ധം

രാജ്യവ്യാപകമായ പണിമുടക്കിലൂടെ ആഗോളതലത്തിൽ ഓൺലൈൻ മരുന്ന് വിൽപ്പന ഗുണകരമായ ഒരു രീതിയല്ലെന്നാണ് എഐഒസിഡി ജെഎസ് ഷിൻഡെ പറയുന്നത്. ഓൺലൈൻ വിൽപ്പനകൾ അടുത്തകാലത്താണ് ആരംഭിച്ചത്. എന്നിരുന്നാലും, നിലവിൽ നടക്കുന്ന ഓൺലൈൻ വിൽപ്പന പൂർണമായും നിയമവിരുദ്ധമാണ്. ആഗോള സാഹചര്യങ്ങൾ നോക്കുമ്പോൾ മരുന്നുകളുടെ ഓൺലൈൻ വിൽപ്പന പല മാഫിയകളുടെ കൈകളിലേയ്‌ക്കും വീഴാൻ സാധ്യതയുണ്ടെന്ന് ഷിൻഡെ പറയുന്നു.

സർക്കാർ ഫാർമസികൾ തുറന്ന് പ്രവർത്തിക്കുമെന്ന് തമിഴ്‌നാട്

അതേസമയം, പണിമുടക്കിലും ആശുപത്രി ഫാർമസികൾ, പ്രധാന ചെയിൻ ഔട്ട്‌ലെറ്റുകൾ, സഹകരണ ഫാർമസികൾ, മുഖ്യമന്ത്രിയുടെ ഫാർമസി ഔട്ട്‌ലെറ്റുകൾ, പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ എന്നിവ തുറന്ന് പ്രവർത്തിക്കുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു.

ഏകദേശം 5,000 ഫാർമസികൾ സാധാരണഗതിയിൽ പ്രവർത്തിക്കുമെന്നും അടിയന്തര സാഹചര്യങ്ങൾ പരിഹരിക്കുന്നതിനായി നിയുക്തമാക്കിയ ഡ്രഗ് ഇൻസ്‌പെക്‌ടർമാരുടെയും അസിസ്‌റ്റൻ്റ് ഡയറക്‌ടർമാരുടെ കീഴിൽ ജില്ല തിരിച്ചുള്ള ഹെൽപ്പ്‌ലൈൻ നമ്പറുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന ഡ്രഗ്‌ കൺട്രോൾ വകുപ്പ് അറിയിച്ചു.

വിശദാംശങ്ങൾ drugscontrol.tn.gov.in എന്ന വെബ്‌സൈറ്റിലും അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. ഷട്ട്ഡൗൺ കാലയളവിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി തമിഴ്‌നാട് കെമിസ്‌റ്റ് അസോസിയേഷനുകൾ ഹെൽപ്പ് ലൈനുകളും സ്ഥാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here