ഡൽഹി : ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥിയും വിമന്‍ കളക്ടീവ് പിഞ്ച്‌റ തോഡ്‌സ് പ്രവര്‍ത്തകയുമായ ദേവാംഗന കലിതക്ക് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തുകയായി 25000 രൂപ കെട്ടിവെക്കാനും കോടതി ആവശ്യപ്പെട്ടു. പ്രതി നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു.
മേയിലാണ് ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് ദേവാംഗന കലിതയും നടാഷ നര്‍വാളും ഡൽഹി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. നാല് കേസുകളാണ് ദേവാംഗന കലിതക്കെതിരെ ചുമത്തിയിട്ടുള്ളത്.