കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ ക്രമാതീതമായ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കിൽ ഭക്തർ വലയുന്ന നിരവധി കാഴ്ചകളാണ് പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് കൂടുതൽ നിയന്ത്രണം
കൊച്ചി: ശബരിമലയിലെ തിരക്ക് കുറയ്ക്കുന്നതിന് പ്രതിദിന സ്പോട്ട് ബുക്കിങ് പരിധി 5000-ആയി കുറച്ച് ഹൈക്കോടതി. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം ഉണ്ടാവുക എന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് അറിയിച്ചു.
നിലവിൽ പ്രതിദിന സ്പോട്ട് ബുക്കിങ് പരിധി 20,000 ആണ്. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ ക്രമാതീതമായ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കിൽ ഭക്തർ വലയുന്ന നിരവധി കാഴ്ചകളാണ് പുറത്തുവന്നത്. മണിക്കൂറുകളോളം ക്യൂവിൽ നിന്ന ശേഷമാണ് ദർശനം ലഭിച്ചത്. ചിലർ തിരക്ക് കാരണം മടങ്ങിപ്പോകുന്ന സാഹചര്യം വരെ ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് ശബരിമലയിലെ തിരക്ക് കുറയ്ക്കാൻ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായത്.
സ്പോട്ട് ബുക്കിങ് പരിധി 20,000 തന്നെയാകണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. തിരക്ക് കുറയ്ക്കാൻ പരിധി കുറച്ചുകൂടെ എന്നും കോടതി ചോദിച്ചു. സ്പോട്ട് ബുക്കിങ് പരിധി 5000-ആയി കുറയ്ക്കുന്നതോടെ പ്രതിദിനം ദർശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം 75000 ആയി കുറയും.
സ്പോട്ട് ബുക്കിങ് പരിധി 20,000 തന്നെയാകണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. തിരക്ക് കുറയ്ക്കാൻ പരിധി കുറച്ചുകൂടെ എന്നും കോടതി ചോദിച്ചു. സ്പോട്ട് ബുക്കിങ് പരിധി 5000-ആയി കുറയ്ക്കുന്നതോടെ പ്രതിദിനം ദർശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം 75000 ആയി കുറയും.
ശൗചാലയങ്ങൽ വൃത്തിയാക്കാൻ പോലും പമ്പയിലും സന്നിധാനത്തും ആവശ്യത്തിന് ജീവനക്കാരില്ലെന്നും ഹൈക്കോടതിയിൽ നിന്ന് വിമർശനമുയർന്നു. കുടിവെള്ളം എത്തിക്കുന്നതിൽ പോലും തടസങ്ങൾ നേരിട്ടുവെന്നും വെറുമൊരു ഉത്സവം നടത്തുന്നതുപോലെയാണോ മണ്ഡലകാലത്ത് ശബരിമലയിൽ മുന്നൊരുക്കം നടത്തേണ്ടതെന്നും കോടതി ചോദിച്ചു.









