നേപ്പാളിനെ കുലുക്കിയ പ്രക്ഷോഭം, “ജനറൽ ഇസഡ് പ്രതിഷേധങ്ങൾ” സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് രാജ്യവ്യാപകമായി സർക്കാർ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് ആരംഭിച്ചത്. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നിശ്ചയിച്ച ഏഴ് ദിവസത്തെ സമയപരിധിക്കുള്ളിൽ രജിസ്ട്രേഷൻ ആവശ്യകതകൾ പാലിക്കുന്നതിൽ പ്ലാറ്റ്ഫോമുകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് നേപ്പാളിലെ സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തിയത്. വ്യാജ അക്കൗണ്ടുകൾ, വിദ്വേഷ പ്രസംഗം, തെറ്റായ വിവരങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകളാണ് നടപടിയുടെ പ്രാഥമിക കാരണങ്ങളായി സർക്കാർ ചൂണ്ടിക്കാട്ടിയത്.
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കർക്കി. ചുമതലയേറ്റ ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയതുകൊണ്ടുള്ള ആദ്യ പ്രസംഗത്തിൽ, തന്റെ ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും ജീവൻ നഷ്ടപ്പെട്ട യുവ പ്രതിഷേധക്കാരുടെ ത്യാഗത്തെ അംഗീകരിക്കുമെന്നും കാർക്കി പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും, പരിക്കേറ്റവർക്കും സഹായധനം നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അസ്ഥിരമായ ഒരു പരിവർത്തന സമയത്ത് രാജ്യത്തെ സ്ഥിരപ്പെടുത്താനാണ് തന്റെ നേതൃത്വത്തിലുള്ള ഭരണകൂടം രൂപീകരിച്ചതെന്ന് കാർക്കി പറഞ്ഞു.
നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട യുവാക്കളുടെ നേതൃത്വത്തിലുള്ള വലിയ കലാപത്തെ തുടർന്ന് മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവച്ചതിന് പിന്നാലെയാണ് മുൻ ചീഫ് ജസ്റ്റിസായ സുശീല കാർക്കി നേപ്പാളിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നത്. അധികാരം ആസ്വദിക്കാനല്ല താനും തന്റെ കൂടെയുള്ളവരും എത്തിയിരിക്കുന്നതെന്നും ആറു മാസത്തിനുള്ളിൽ പുതിയ പാർലമെന്റിന് ഉത്തരവാദിത്തം കൈമാറുമെന്നും കർക്കി പറഞ്ഞു. നേപ്പാളിന്റെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ കർക്കി രാഷ്ട്രത്തോട് ഐക്യം ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയ നിരോധനത്തെത്തുടർന്ന് സെപ്റ്റംബർ 8 ന് കാഠ്മണ്ഡുവിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ, അഴിമതി, തൊഴിലില്ലായ്മ, അസമത്വം എന്നിവയ്‌ക്കെതിരായ വിശാലമായ പ്രക്ഷോഭങ്ങളായി പെട്ടെന്ന് വളരുകയായിരുന്നു.സർക്കാർ ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും അഴിമതിയിലും സമ്പത്തിന്റെ പ്രദർശനത്തിലും പൊതുജനങ്ങളുടെ നിരാശയും പൊതു ഫണ്ടുകളുടെ ദുരുപയോഗത്തെക്കുറിച്ചുള്ള ആരോപണങ്ങളും അവർ ഉൾപ്പെടുത്തി.
പ്രതിഷേധത്തിനിടെ അവർ “നമ്മുടെ രാജാവ് ജീവനേക്കാൾ പ്രിയപ്പെട്ടവനാണ്… രാജാവ് തിരിച്ചുവന്ന് രാജ്യത്തെ രക്ഷിക്കൂ” എന്ന് ആക്രോശിച്ചു. നിലവിലെ സർക്കാരിനെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും നേപ്പാളികളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും പ്രതിഷേധക്കാർ പരാതിപ്പെട്ടു. “രാജാവിനെ വീണ്ടും സിംഹാസനത്തിലേക്ക് കൊണ്ടുവരിക, രാജ്യത്തെ രക്ഷിക്കുക” എന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. പ്രകടനക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ കുറഞ്ഞത് 51 പേർ കൊല്ലപ്പെടുകയും 1,300 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.







