ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പുതിയ സംഘർഷത്തെക്കുറിച്ച് സ്കൈ ന്യൂസ് ജേണലിസ്റ്റ് യാൽദ ഹക്കിമിനോട് ചോദിച്ചപ്പോഴാണ് ആസിഫ് ഈ പ്രസ്താവന നടത്തിയത്.
പാക് ബന്ധം പുറത്തുവന്നതോടെ, പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുകയും സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തുകൊണ്ട് ഇന്ത്യ തിരിച്ചടിച്ചു. മറുപടിയായി, പാകിസ്ഥാൻ ഇന്ത്യൻ പൗരന്മാർക്കുള്ള വിസ റദ്ദാക്കുകയും ഷിംല കരാർ മരവിപ്പിക്കുകയും ചെയ്തു.
അഭിമുഖത്തിനിടെ, മാധ്യമപ്രവർത്തക യാൽദ ഹക്കിം ഖവാജ ആസിഫിനോട് “ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നതിനും പരിശീലനം നൽകുന്നതിനും ധനസഹായം നൽകുന്നതിനും” പാകിസ്ഥാന് ഒരു നീണ്ട ചരിത്രമുണ്ടെന്ന് സമ്മതിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ആസിഫ് ഒരു വികാരാധീനമായ കുറ്റസമ്മതത്തോടെയാണ് മറുപടി നൽകിയത്.
“അതെ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അമേരിക്കയ്ക്കും ബ്രിട്ടൻ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്കും വേണ്ടി ഞങ്ങൾ ഈ വൃത്തികെട്ട പ്രവൃത്തി ചെയ്തുവരികയാണ്”.
അഭിമുഖത്തിനിടെ, ലഷ്‌കർ-ഇ-തൊയ്ബ ഇപ്പോൾ നിലവിലില്ലെന്ന് ആസിഫ് അവകാശപ്പെടുകയും ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ള അതിന്റെ ശാഖയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ സാന്നിധ്യത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ലഷ്‌കർ എന്നത് ഒരു പഴയ പേരാണ്. അത് നിലവിലില്ല,” അദ്ദേഹം പറഞ്ഞു.