-ാം പാർട്ടി കോൺഗ്രസ് മധുരയിൽ സമാപിച്ചതോടെ നേതൃനിരയിൽ അടിമുടി തലമുറമാറ്റത്തിലാണ് സിപിഐ(എം). പുതിയ ജനറൽ സെക്രട്ടറിയും പ്രായപരിധി നടപ്പിലാക്കിയതിനാൽ പുതുമുഖങ്ങളെത്തിയ പിബിയും കേന്ദ്രകമ്മിറ്റിയും നിലവിൽ വന്നു.
കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ മത്സരം നടന്നു എന്നൊരു പ്രത്യേകയും ഈ പാർട്ടി കോൺഗ്രസിനുണ്ട്.
ഇ.എം.എസ് നമ്പൂതിരിപ്പാടിന് ശേഷം കേരള ഘടകത്തിൻ്റെ ഭാഗമായ ഒരു മലയാളി സിപിഎമ്മിൻ്റെ ജനറൽ സെക്രട്ടറി പദവിയിലേക്ക് എത്തിയിരിക്കുകയാണ്.
രാജ്യത്ത് സിപിഎം അധികാരത്തിലുള്ള ഏക സംസ്ഥാനം എന്ന നിലയിൽ പാർട്ടിക്കുള്ളിൽ കേരളഘടകത്തിൻ്റെ സ്ഥാനം വീണ്ടും ഉറപ്പിക്കുന്നതാണ് എം.എ ബേബിയുടെ ജനറൽ സെക്രട്ടറി പദവി. വാസ്തവത്തിൽ സിപിഐഎമ്മിനെ ദേശിയതലത്തിൽ നയിക്കാനൊരുങ്ങുകയാണ് കേരളം.
സിപിഎമ്മിൻ്റെ മഹാരാഷ്ട്ര, ബംഗാൾ ഘടകങ്ങൾ ജനറൽ സെക്രട്ടറിയാവാൻ എ.ഐ.കെ.എസ് പ്രസിഡന്റും പോളിറ്റ് ബ്യൂറോ അംഗവുമായ അശോക് ധാവ്‌ലെയാണ് പിന്തുണച്ചത്. എന്നാൽ കേരളാഘടകത്തിൻ്റെ പിന്തുണ എംഎ ബേബിക്ക് നിർണായകമായി.
2022 ൽ കണ്ണൂരിൽ നടന്ന സമ്മേളനത്തിൽ, കേന്ദ്ര കമ്മിറ്റിയിലെയും പോളിറ്റ് ബ്യൂറോയിലെയും അംഗങ്ങളുടെ പ്രായപരിധി പാർട്ടി 75 വയസ്സായി നിശ്ചയിച്ചതോടെ പാർട്ടിയുടെ പ്രധാനനേതാക്കളെ പിബിയിൽ നിന്നു മാറ്റുകയും കേന്ദ്രകമ്മിറ്റിയിൽ ക്ഷണിതാക്കളായി മാറുകയും ചെയ്തു.
പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സർക്കാർ, സുഭാഷിണി അലി എന്നിവർ കേന്ദ്ര കമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാക്കളാണ്. പാർട്ടിയുടെ 84 അംഗ കേന്ദ്ര കമ്മിറ്റിയിൽ 30 പേർ പുതുമുഖങ്ങളാണ്.
എന്നിരുന്നാലും, 79 വയസുള്ള മുഖ്യമന്ത്രി പിണറായി വിജയന് ഒരു ഇളവ് നൽകി. പോളിറ്റ് ബ്യൂറോയിൽ അദ്ദേഹം തുടരും.