എറണാകുളം: കോടതി വിധി അനുസരിച്ച് കോതമംഗലം ചെറിയപളളി വിട്ടുകൊടുക്കില്ലെന്ന് യാക്കോബായ പക്ഷം. മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.
കഴിഞ്ഞ ദിവസം മുളന്തുരുത്തി പളളിയും ഓണക്കൂര്‍ പളളിയും കോടതി ഉത്തരവ് പ്രകാരം ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു. ഈ സാഹചര്യത്തിൽ മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കോതമംഗലം ചെറിയപളളി എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന നിലപാടിലാണ് യാക്കോബായ പക്ഷം. പ്രദേശത്തെ തീര്‍ഥാടന കേന്ദ്രമായി മാറിയ പളളിയെ സംരക്ഷിക്കാന്‍ ജാതി-മത-ഭേദമന്യേ ആളുകളെത്തുമെന്നും യാക്കോബായ പക്ഷം വ്യക്തമാക്കി.
കോവിഡിന്റെ മറവില്‍ പളളികളോരോന്നും കൈക്കലാക്കാന്‍ ശ്രമിക്കുകയാണെന്നും യാക്കോബായ പക്ഷം ആരോപിച്ചു. കോവിഡ് പ്രോട്ടോകോള്‍ മറന്ന് വിശ്വാസികള്‍ പളളി ഏറ്റെടുക്കാനുളള അധികൃതരുടെ ശ്രമത്തെ ചെറുക്കുമെന്നും മതമൈത്രി സംരക്ഷണ സമിതി വ്യക്തമാക്കി.