മുബൈ: ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞെന്ന് ആരോപിച്ച് ഭാര്യയുടെ തല ഡിവൈഡറിൽ ഇടിപ്പിച്ച് കൊലപ്പെടുത്തി യുവാവ്.സംഭവത്തിൽ യുവതിയുടെ ഭർത്താവും പ്രതിയുമായ അബ്ദുൾ റഹ്മാൻ ഷേഖ് അൻസാരിയെ അറസ്റ്റ് ചെയ്തു. ദേണ്ടി ബസാർ ജംഗ്ഷനിലെ ഹൈവേ ഡിവൈഡറിൽ വെളളിയാഴ്ച വൈകുന്നേരമാണ് നുസ്രത്ത് സിമ്രാനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
ഈ ദമ്പതികൾ തെരുവിലെ നടപ്പാതയിലാണ് താമസിച്ചിരുന്നത്. ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞു പോയെന്ന് പറഞ്ഞാണ് ഇവർ തമ്മിലുള്ള തർക്കം ആരംഭിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദേഷ്യത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ഇയാൾ ഭാര്യയുടെ തല ഡിവൈഡറിൽ ഇടിപ്പിക്കുകയായിരുന്നു. യുവതിയെ അപ്പോൾത്തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അറസ്റ്റിലായ പ്രതിക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിയിരിക്കുന്നത്.