വിശാഖപട്ടണം : ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിൽ സ്വത്ത് തർക്കത്തെ തുടർന്ന് 40 കാരനായ മകനെ 72കാരനായ അച്ഛൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. പിൻ തിരിഞ്ഞിരിക്കുന്ന മകനെ അച്ഛൻ കൊലപ്പെടുത്തുന്നതിന്റ വിഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
സംഭവത്തെ തുടർന്ന് പ്രതിയായ വീരരാജു പൊലീസിൽ കീഴങ്ങി. സ്വത്തിനെ തുടർന്നുള്ള തർക്കമാണ് നാൽപതുകാരനായ മകൻ ജൽരാജുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
മുൻ മർച്ചന്റ് നേവി എക്‌സിക്യുട്ടീവായിരുന്ന വീരരാജുവിന് മൂന്ന് പെൺമക്കളും ഒരു മകനുമാണുള്ളത്. ആന്ധ്രാ പ്രദേശിലുള്ള തീരദേശ നഗരമായ മുഷിദാവാഡയിലെ ബംഗാരമ്മ കോളനിയിലെ വീട്ടിലാണ് ജലരാജുവും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബവും താമസിക്കുന്നത്.
വാക്കു തർക്കത്തെ തുടർന്ന് ബുധനാഴ്ച മകൻ ജോലി ചെയ്യുന്ന സ്ഥലത്ത് കൈയ്യിൽ കരുതിയ ചുറ്റികുമായിെത്തിയ വീരരാജു സമീപത്ത് ആരുംമില്ലെന്ന് ഉറപ്പാക്കിയ ശേഷം തലയ്ക്കു പിന്നിൽ ആഞ്ഞ് അടിക്കുകയായിരുന്നു.