എം.ടിക്ക് വിടപറയാനൊരുങ്ങി കേരളം, അവസാന കാഴ്ചയ്ക്കായി ആയിരങ്ങൾ; പൊതുദർശനം അവസാനിച്ചു……

0
26
വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം മാവൂര്‍ റോഡ് ശ്മശാനത്തിലേക്ക് മൃതദേഹം എത്തിക്കും. ഇവിടെ വെച്ചായിരിക്കും ഔദ്യോഗിക ബഹുമതികള്‍ നൽകുക.

ഈ വിടവ് നികത്താൻ കഴിയില്ല.. മലയാള സാഹിത്യത്തിൽ ഒരു യുഗം അവസാനിക്കുന്നപോൽ എംടി എന്ന അതികായൻ വിടപറഞ്ഞു. വാക്കുകളും വർണനകളും വിലാപങ്ങളുമായി എത്രയെത്ര കഥകളാണ് എംടിയിലൂടെ മനുഷ്യർക്ക് കരുത്തായത്. സിനിമയും സാഹിത്യവുമായി എംടി വാസുദേവൻ നായർ കുറിച്ചിട്ട കാലമാണ് മലയാണ്മയുടെ കരുത്ത്. പ്രിയ കഥാകാരന് വിട നൽകാനൊരുങ്ങുകയാണ് കേരളം.  ഇന്ന് വൈകിട്ട് നാലുമണിയോടെ കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയില്‍ നിന്നും പടിയിറങ്ങുകയാണ്.

ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു എം.ടിയുടെ വിയോഗം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹത്തിൻ്റെആരോഗ്യനില മോശമായതിന് പിന്നാലെ ആശുപത്രിയിലായിരുന്നു. തൻ്റെ ഭൗതിക ശരീരംപൊതുദര്‍ശനത്തിന് വെച്ച് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്, റോഡുകളില്‍ വാഹനഗതാഗതം തടസ്സപ്പെടരുത്, എന്ന് കര്‍ശനമായി പറഞ്ഞ എം.ടിയെ അവസാനമായി ഒരു നോക്കുകാണാന്‍ അദ്ദേഹത്തിൻ്റെ വീട് എക്കാലത്തയുമെന്നപോലെ സന്ദര്‍ശകര്‍ക്കായി തുറന്നുകിടന്നു.

മാവൂര്‍റോഡിലെ പൊതുശ്മശാനം ‘സ്മൃതിപഥം’ എന്ന പേരിട്ട് പുതുക്കിപ്പണിത് ദിവസങ്ങളേ ആയിട്ടുള്ളൂ. സ്മൃതിപഥത്തിലേക്ക് ആദ്യത്തെ വിലാപയാത്ര എം.ടിയ്ക്കൊപ്പമാണ്. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം മാവൂര്‍ റോഡ് ശ്മശാനത്തിലേക്ക് മൃതദേഹം എത്തിക്കും. ഇവിടെ വെച്ചായിരിക്കും ഔദ്യോഗിക ബഹുമതികള്‍ നൽകുക.

LEAVE A REPLY

Please enter your comment!
Please enter your name here