വിവാദങ്ങൾക്ക് നടുവിൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

0
66

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമ മേഖലയുടെ പല കോണുകളിൽ നിന്നായി ഉയർന്ന ലൈംഗികാതിക്രമണ പരാതിയിൽ വന്മരങ്ങൾ കടപുഴകുകയാണ്. സിനിമ മേഖലയിലെ അതിക്രമങ്ങൾ തടയുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇപ്പോൾ സർക്കാരും ഇടതുപക്ഷവും പ്രതിസന്ധിയിലാണ്. ആദ്യം സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനും ആയിരുന്ന രഞ്ജിത്തിനെതിരേയും എംഎൽഎ മുകേഷിനെതിരേയും ഉയർന്ന ആരോപണങ്ങളും പോലീസ് കേസുമാണ് മറുപടി പറയാനില്ലാത്തവണ്ണം സിപിഎമ്മിനെ തകർക്കുന്നത്. ഈ പശ്ചാത്തലത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുമ്പോൾ ചോദ്യങ്ങൾ ഏറെയുണ്ടാകും, ഇതിനൊക്കെയും മറുപടികളും ഉണ്ടാകണം.

എന്നാൽ ഈ വിഷയത്തിൽ സർക്കാർ തിരുത്താൻ തയ്യാറാകണമെന്ന നിലപാടാണ് കേന്ദ്ര നേതൃത്വം അറിയിക്കുന്നത്. ബൃന്ദ കാരാട്ട് അടക്കമുള്ളവർ സംസ്ഥാന നേതാക്കൾ മുന്നോട്ടുവെയ്ക്കുന്ന ന്യായങ്ങൾ തിരുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ലൈംഗികാതിക്രമ ആരോപണം നേരിട്ട യുഡിഎഫ് എംഎൽഎമാർ സ്ഥാനത്ത് തുചരുമ്പോൾ എന്തിന് എൽഡിഎഫ് മാറ്റിനിർത്തൽ നടപടി സ്വീകരിക്കണമെന്ന വിചിത്രം ന്യായം മുന്നോട്ടുവെ്ക്കുമ്പോൾ അത് തിരുത്തുകയാണ് കേന്ദ്ര നേതൃത്വം മുന്നോട്ടുവെച്ച നിലപാട്.

ഇതിൽ മുകേഷിൻ്റെ പേര് വ്യക്തമാക്കിയാണ് ബൃന്ദ കാരാട്ട് പങ്കുവെച്ച പോസ്റ്റ്. ഇരകൾക്ക് സർക്കാർ നീതി ഉറപ്പാക്കണമെന്നും തെറ്റുകാരെ ചുമക്കുന്നുമായി ബന്ധപ്പെട്ടും ഒട്ടേറെ ചോദ്യങ്ങൾ ഇതിൽ ഉയരുന്നു. സിപിഐയുടേയും നിലപാട് മുകേഷിൻ്റെ രാജിയാണ്. ആനി രാജ തൻ്റെ ആദ്യ പ്രതികരണത്തിൽ തന്നെ അദ്ദേഹം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് വ്യക്തമാക്കിയിരുന്നു. തുടക്കത്തിൽ ഇതിനെബിനോയ് വിശ്വം തള്ളിയെങ്കിലും സിപിഐ പിന്നീട് ഇത് തിരുത്തി രാജി ആവശ്യം ഉയർത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here