കേരളത്തിലെ പാരിസ്ഥിതി ലോല പ്രദേശമായ വയനാട് ജില്ലയിൽ ഉരുൾപൊട്ടലിന് കാരണമായത് കനത്ത മഴയെന്ന് പഠന റിപ്പോർട്ട്. ഇത് കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതം 10 ശതമാനം വർദ്ധിപ്പിച്ചതിന് കാരണമായെന്ന് ആഗോള ശാസ്ത്രജ്ഞരുടെ ഒരു പുതിയ റാപ്പിഡ് ആട്രിബ്യൂഷൻ പഠനം വ്യക്തമാക്കുന്നു.
ഇന്ത്യ, സ്വീഡൻ, യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ കാലാവസ്ഥാ വ്യതിയാനം തുടരുന്നതിനാൽ ഇത്തരം സംഭവങ്ങൾ കൂടുതൽ സാധാരണമാകുമെന്ന് മുന്നറിയിപ്പും നൽകുകയാണ്. മനുഷ്യനുണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതം അളക്കാൻ, വേൾഡ് വെതർ ആട്രിബ്യൂഷൻ (ഡബ്ല്യുഡബ്ല്യുഎ) ഗ്രൂപ്പിലെ ശാസ്ത്രജ്ഞർ താരതമ്യേന ചെറിയ പഠനമേഖലയിലെ മഴയെ കൃത്യമായി പ്രതിഫലിപ്പിക്കാൻ ആവശ്യമായ ഉയർന്ന മിഴിവുള്ള കാലാവസ്ഥാ മാതൃകകൾ വിശകലനം ചെയ്തു.
കാലാവസ്ഥാ വ്യതിയാനം മൂലം മഴയുടെ തീവ്രത 10 ശതമാനം വർദ്ധിച്ചതായി മോഡലുകൾ സൂചിപ്പിച്ചു. 1850-1900 ലെ ശരാശരിയെ അപേക്ഷിച്ച് ആഗോള താപനില രണ്ട് ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചാൽ മഴയുടെ തീവ്രതയിൽ നാല് ശതമാനം വർധനവ് മോഡലുകൾ പ്രവചിക്കുന്നത്. ഇന്ത്യയിലുൾപ്പെടെയുള്ള ചൂടേറിയ കാലാവസ്ഥ അതിശക്തമായ മഴ പെയ്യുന്നതിന് കാരണമാകും. ചൂടുള്ള അന്തരീക്ഷം കൂടുതൽ ഈർപ്പം നിലനിർത്തുന്നു, ഇതാണ് കനത്ത മഴയ്ക്ക് കാരണമാകുന്നത്.