Euro cup 2024 : യൂറോയില്‍ ഉജ്വല തിരിച്ചുവരവുമായി ഉക്രൈന്‍;

0
56

യൂറോ കപ്പില്‍ ആദ്യ മല്‍സരത്തില്‍ റൊമാനിയയോട് തോറ്റ ഉക്രൈന്‍ സ്ലൊവാക്യക്കെതിരെ പുറത്തെടുത്തത് തകര്‍പ്പന്‍ പ്രകടനം. സ്ലൊവാക്യക്കെതിരേ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഉജ്വല തിരിച്ചുവരവ് നടത്തിയ ഉക്രൈന്‍ 2-1നാണ് വിജയിച്ചത്. മറ്റൊരു മല്‍സരത്തില്‍ ഓസ്ട്രിയ പോളണ്ടിനെ 3-1ന് തകര്‍ത്തു. പോളണ്ട് ആദ്യ മല്‍സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് 2-1ന് പരാജയപ്പെട്ടിരുന്നു.

തുറന്നുകിട്ടിയ ഗോളവസരങ്ങള്‍ പാഴാക്കുന്നതില്‍ മല്‍സരിച്ചില്ലായിരുന്നുവെങ്കില്‍ ഉക്രൈന് മികച്ച മാര്‍ജിനില്‍ വിജയിക്കാമായിരുന്നു. കളിയുടെ തുടക്കത്തില്‍ സ്ലൊവാക്യ നടത്തിയ മുന്നേറ്റങ്ങളില്‍ ഉക്രൈന്‍ പകച്ചെങ്കിലും ഒരു ഗോള്‍ വഴങ്ങിയതോടെ സടകുടഞ്ഞ് എഴുന്നേല്‍ക്കുകയായിരുന്നു.ബെല്‍ജിയത്തെ അട്ടിമറിച്ചെത്തിയ സ്ലൊവാക്യ 17ാം മിനിറ്റിലാണ് മുന്നിലെത്തിയത്.

ഇവാന്‍ ഷ്രാന്‍സാണ് ഗോള്‍ നേടിയത്. ത്രോഇന്നിലൂടെ ലഭിച്ച പന്തുമായി ഇടത് വിങിലൂടെ മുന്നേറിയ ഹരാസ്ലിന്‍ ബോക്സിലേക്ക് നല്‍കിയ ക്രോസ് ഷ്രാന്‍സ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.ഗോള്‍ മടക്കാന്‍ ഉക്രൈന്‍ നിരന്തര മുന്നേറ്റങ്ങള്‍ നെയ്തതോടെ മല്‍സരം ആവേശകരമായി. എന്നാല്‍ 54ാം മിനിറ്റിലാണ് സ്ലൊവാക്യ പ്രതിരോധത്തെ കീഴ്‌പ്പെടുത്താനായത്. സിന്‍ചെങ്കോയുടെ പാസില്‍ മിഖാലോ ഷപരെങ്കോ ആണ് വലകുലുക്കിയത്.

79ാം മിനിറ്റില്‍ ഉക്രൈന്‍ മുന്നിലെത്തി. രണ്ടാം ഗോളിലും ഷപരെങ്കോയുടെ പങ്കാളിത്തമുണ്ട്. ഷപരെങ്കോ ബോക്സിനകത്തേക്ക് നീട്ടിനല്‍കിയ പന്ത് വരുതിയിലാക്കിയ യാറെംചുക് സ്ലൊവേക്യന്‍ ഗോള്‍കീപ്പര്‍ക്ക് അവസരം നല്‍കാതെ വലയിലാക്കി.ഗ്രൂപ്പ് ഡിയില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ പോളണ്ടിന്റെ നില പരുങ്ങലിലായി. പട്ടികയില്‍ നാലാംസ്ഥാനത്താണവര്‍.

പോളണ്ടിനെതിരെ ഓസ്ട്രിയ ഒമ്പതാം മിനിറ്റിലാണ് ആദ്യ ഗോള്‍ കണ്ടെത്തുന്നത്. ജെര്‍നോട്ട് ട്രോണെര്‍ നേടിയ ഗോളിന് 30ാം മിനിറ്റില്‍ പിയാറ്റെകിലൂടെയാണ് തിരിച്ചടിച്ചു.രണ്ടാം പകുതിയിലെ 66ാം മിനിറ്റില്‍ ക്രിസ്റ്റോഫ് ബൗംഗാര്‍നെര്‍ നേടിയ ഗോളിന് ഓസ്ട്രിയ ലീഡെടുത്തു. 78ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി മാര്‍ക്കോ അര്‍നാട്ടോവിക് ലക്ഷ്യത്തിലെത്തിക്കുക കൂടി ചെയ്തതോടെ പോളണ്ടിന്റെ പതനം പൂര്‍ത്തിയായി.

LEAVE A REPLY

Please enter your comment!
Please enter your name here