പൊതു തിരഞ്ഞെടുപ്പില്‍ ബിജു ജനതാദളുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ബിജെപി സംസ്ഥാന ഘടകം. ഒഡീഷയിൽ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു.
വരുന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒഡീഷയിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി സംസ്ഥാന ഘടകം മേധാവി വെള്ളിയാഴ്ച വ്യക്തമാക്കി. ബിജെപിയും മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്‍റെ നേതൃത്വത്തിലുള്ള ബിജു ജനതാദളും (BJD) തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് പ്രഖ്യാപനം.
ഒഡീഷയിലെ ആകെയുള്ള 21 ലോക്‌സഭാ സീറ്റുകളിലും നിയമസഭയിലെ 147 സീറ്റുകളിലും പാർട്ടി മത്സരിക്കുകയും വിജയിക്കുകയും ചെയ്യുമെന്ന് പാർട്ടി സംസ്ഥാന ഘടകം മേധാവി മൻമോഹൻ സമൽ പറഞ്ഞു.
വരുന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒഡീഷയിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി സംസ്ഥാന ഘടകം മേധാവി വെള്ളിയാഴ്ച വ്യക്തമാക്കി. ബിജെപിയും മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്‍റെ നേതൃത്വത്തിലുള്ള ബിജു ജനതാദളും (BJD) തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് പ്രഖ്യാപനം.
ഒഡീഷയിലെ ആകെയുള്ള 21 ലോക്‌സഭാ സീറ്റുകളിലും നിയമസഭയിലെ 147 സീറ്റുകളിലും പാർട്ടി മത്സരിക്കുകയും വിജയിക്കുകയും ചെയ്യുമെന്ന് പാർട്ടി സംസ്ഥാന ഘടകം മേധാവി മൻമോഹൻ സമൽ പറഞ്ഞു.
1998 നും 2009 നും ഇടയിൽ ഒരു ദശാബ്ദത്തോളം ബിജെപിയും ബിജെഡിയും സഖ്യത്തിലായിരുന്നു . 2009 വരെ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇരു പാർട്ടികളും ഒരുമിച്ചാണ് മത്സരിച്ചത്.
നിലവിൽ ബിജെപിക്ക് ഒഡീഷയിൽ നിന്ന് 8 ലോക്‌സഭാ എംപിമാരും നിയമസഭയിൽ 23 എംഎൽഎമാരുമുണ്ട്. അതേസമയം, സംസ്ഥാനത്ത് ഭരണകക്ഷിയായ ബിജെഡിക്ക് 112 എംഎൽഎമാരും 12 ലോക്‌സഭാ എംപിമാരുമുണ്ട്.
ഒഡീഷയിലെ 21 ലോക്‌സഭാ സീറ്റുകളിലേക്കും 147 അംഗ നിയമസഭയിലേക്കും ഒരേസമയം നാല് ഘട്ടങ്ങളിലായി മെയ് 13 മുതൽ വോട്ടെടുപ്പ് നടക്കും.