ഡല്‍ഹി: ഡല്‍ഹിയില്‍ പ്രായപൂർത്തിയായ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍.
സംസ്ഥാന ബജറ്റില്‍ ധനകാര്യ മന്ത്രി അതിഷി മാര്‍ലെനയാണ് ഈ പ്രഖ്യാപനം നടത്തിയത്. 18 കഴിഞ്ഞ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം വിതരണം ചെയ്യുന്ന ഈ പദ്ധതിയുടെ പേര് മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജന എന്നാണ്.
‘ഇതിന് മുൻപ്, സാമ്ബത്തിക പ്രതിസന്ധികളുള്ള ഡല്‍ഹി നിവാസികള്‍ തങ്ങളുടെ ആണ്‍മക്കളെ സ്വകാര്യ സ്‌കൂളുകളിലേക്കും പെണ്‍മക്കളെ സർക്കാർ സ്‌കൂളുകളിലേക്കുമാണ് അയച്ചിരുന്നത്. 95 ശതമാനം പെണ്‍കുട്ടികളും, അവരുടെ സഹോദരങ്ങള്‍ സ്വകാര്യ സ്‌കൂളിലാണ് പഠിക്കുന്നത് എന്നാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ ഡല്‍ഹിയിലെ സർക്കാർ സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ ഐഐടി, നീറ്റ് പരീക്ഷകളില്‍ വിജയിക്കുന്നു,’ അതിഷി വ്യക്തമാക്കി.
സമ്ബന്ന കുടുംബത്തിലെ കുട്ടി സമ്ബന്നനും ദരിദ്ര കുടുംബത്തിലെ കുട്ടി ദരിദ്രനുമാകുന്ന അവസ്ഥയാണ് ഇതുവരെ രാജ്യത്ത് ഉണ്ടായിരുന്നത്. ഇത് രാമരാജ്യം എന്ന സങ്കല്‍പ്പത്തിന് തികച്ചും വിരുദ്ധമാണെന്നും ഡല്‍ഹി ധനമന്ത്രി വ്യക്തമാക്കി. ‘2015 മുതല്‍ എ എ പി സർക്കാർ 22,711 പുതിയ ക്ലാസ് മുറികള്‍ നിർമ്മിച്ചു. വിദ്യാഭ്യാസമാണ് കെജ്‌രിവാള്‍ സർക്കാരിൻ്റെ മുൻഗണന… ഈ വർഷം വിദ്യാഭ്യാസത്തിനായി 16,396 കോടി രൂപ വകയിരുത്തിയിട്ടുണ്ട്,’ അതിഷി വ്യക്തമാക്കി.