‘പശുസഖിമാര്‍’ കേരളത്തിലും, ഇ-ഗോപാല ആപ്പ് റെഡി

0
63

കേരളത്തിലെ സ്ത്രീകൾക്ക് ജോലി നൽകുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ഗുജറാത്ത് മാതൃകയില്‍ പുതിയ സംരംഭം എത്തിച്ചത്. ഗ്രാമപ്രദേശങ്ങളില്‍ പശുവളര്‍ത്തല്‍ വ്യാപിപ്പിക്കുന്നതിനും ക്ഷീരോത്പാദനം വര്‍ധിപ്പിക്കുന്നതും വേണ്ടിയാണ് പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ഇതിന് വേണ്ടി പരിശീലനം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.ആരാണ് പശുസഖിമാർ? കന്നുകാലി പരിപാലനത്തിന് അടിസ്ഥാനപരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങളെയാണ് പശുസഖിമാര്‍ എന്നു വിളിക്കുന്നത്. ഉന്നതതല പരിശീലനമാണ് മൃഗസംരക്ഷണവകുപ്പ് പശുസഖിമാർക്ക് നൽക്കുന്നത്. ഗുജറാത്തിലെ നാഷണല്‍ ഡയറി ഡിവലപ്മെന്റ് ബോര്‍ഡില്‍ (എന്‍.ഡി.ഡി.ബി.) നിന്ന് ‘മാസ്റ്റര്‍ ട്രെയിനേഴ്സ്’ പരിശീലനം ലഭിച്ച 40 വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് സ്ത്രീകൾക്ക് പരിശീലനം നൽക്കുന്നത്.കന്നുകാലികളുടെ ഭക്ഷണം എങ്ങനെ ആയിരിക്കണം, രോഗപ്രതിരോധകുത്തിവെപ്പ് എപ്പോഴാണ് നൽകേണ്ടത്, കന്നുകാലികളുടെ പ്രസവം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വായ്പകള്‍ എന്നിവ സംബന്ധിച്ച് വലിയ തരത്തിലുള്ള ബോധവത്കരണവും സാങ്കേതിക പരിശീലനവും പശുസഖിമാർക്ക് നൽകും.

എങ്ങനെ പശുവിനെ പരിപാലിക്കണം എന്നത് സംബന്ധിച്ചുള്ള കാര്യങ്ങളെ കുറിച്ചറിയാൻ വേണ്ടി ഇ-ഗോപാല ആപ്പിന്റെ സേവനം പ്രയേജനപ്പെടുത്താം. വീട്ടിൽ സാധരണ ഉണ്ടാകുന്ന സാധനങ്ങൾ ഉപയോഗിച്ച് എങ്ങനെ പശുവിന് ഭക്ഷണം നൽകാം. തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പശുസഖിമാരെ പഠിപ്പിക്കും. കര്‍ഷകരിലേക്ക് വളരെവേഗം മൃഗസംരക്ഷണസേവനം ഇതിലൂടെ ലഭ്യമാക്കാൻ സാധിക്കും. 2000 പശുസഖിമാര്‍ക്ക് ഇതുവരെ പരിശീലനം നൽകിയിട്ടുണ്ട്. പഞ്ചായത്ത് തലത്തിൽ ആണ് പരിശീലനം നൽകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ മൃഗസംരക്ഷണവകുപ്പും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here