രോഗിയും ഡോക്ടറും ഭാവി വധുവും ചേർന്ന് ഡോക്ടർ ഓപ്പറേഷന്‍ തിയറ്ററില്‍ പ്രീ വെഡ്ഡിങ് ഷൂട്ട് നടത്തിയ സംഭവത്തിൽ ഡോക്ടറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി. കയ്യില്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി നിൽക്കുന്ന ഡോക്ടർ, ഭാവി വധു അടുത്ത് നിൽക്കുന്നത് വീഡിയോയിൽ കാണാം.
പ്രീ വെഡ്ഡിങ് വിഡിയോ സോഷ്യൽ മീഡിയയിൽ വെെറലായതോടെയാണ് ജില്ലാ ഭരണകൂടം ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തത്. പിരിച്ചുവിട്ടു.ചിത്രദുര്‍ഗയിലെ ഭരമസാഗര്‍ ഗവണ്‍മെന്‍റ് ആശുപത്രിയിൽ ആണ് സംഭവം നടന്നത്. ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിലാണ് ഈ ഡോക്ടർ ജോലി ചെയ്യുന്നത്. തന്‍റെ പ്രീ വെഡ്ഡിങ് ഷൂട്ട് ഓപ്പറേഷന്‍ തിയറ്ററില്‍ ഡോക്ടർ ചിത്രീകരിച്ചത്.
മെഡിക്കല്‍ ഉപകരണങ്ങളുമായി ഓപ്പറേഷന്‍ ചെയ്യാന്‍ നില്‍ക്കുന്ന ഡോക്ടറും , വധുവും ആണ് വീഡിയോയിൽ ഉള്ളത്. തുടർന്ന് ഇവർ പറയുന്നത് കേട്ട് പെട്ടിച്ചിരിക്കുന്ന രോഗിയെയും കാണിച്ചാണ് വിഡിയോ അവസാനിക്കുന്നത്. എല്ലാം സെറ്റായി പക്ഷേ ഡോക്ടറിന്റെ ജോലി പോയി എന്ന് മാത്രം.കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറായി ജോലിക്കെത്തിയതായിരുന്നു ഡോക്ടർ.
വെഡ്ഡിങ് ഷൂട്ടിനായി ഉപയോഗിച്ചത് ഒരുപാട് നാളായി ഉപയോഗിക്കാത കിടന്ന ഓപ്പറേഷന്‍ തിയറ്റര്‍ ആണ്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ അവിടെ ഒരു ഓപ്പറേഷനും നടന്നിട്ടില്ലെന്നാണ് വിഷയത്തിൽ ജില്ലാ ആരോഗ്യ മേധാവി രേണു പ്രസാദ് പറഞ്ഞത്.
ഡോക്ടര്‍മാരില്‍ നിന്നും ഇത്തരം അച്ചടക്കമില്ലായ്മ ഒരിക്കലും അനുവദിക്കാനാവില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവും പറഞ്ഞു.ചിത്രദുർഗ ആശുപത്രിയിൽ പ്രീ വെഡ്ഡിങ് ഷൂട്ട് നടത്തിയ ഡോക്ടറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്ന് കര്‍ണാടക ആരോഗ്യമന്ത്രി എക്സില്‍ കുറിച്ചു.
സര്‍ക്കാര്‍ ആശുപത്രികള്‍ ജനങ്ങളുടെ സംരംക്ഷണത്തിനായാണ് നിലനിൽക്കുന്നത്. ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായാണ് ഡോക്ടർമാർ പറയുന്നത്. വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കായി ഒരു സർക്കാർ സേവനങ്ങളും ഉപയോഗിക്കരുത് എന്ന് അദ്ദേഹം പറഞ്ഞു.