ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിക്കാൻ മോദി കഠിനമായി പ്രയത്‌നിക്കുന്നു; പ്രധാനമന്ത്രിയെ പുകഴ്ത്തി വ്ളാഡ്മിർ പുടിൻ

0
52

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യ ഫസ്റ്റ് നയങ്ങളെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ. നരേന്ദ്ര മോദി രൂപം നൽകിയ മെയ്ക്ക് ഇൻ ഇൻ ഇന്ത്യ ഉദ്യമം ആഗോളതലത്തിൽ ഇന്ത്യയുടെ കരുത്ത് വർധിപ്പിച്ചിട്ടുണ്ടെന്ന് പുടിൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് റഷ്യ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. മോസ്‌കോയിൽ നടന്ന നിക്ഷേപക ഉച്ചകോടിയിൽ സംസാരിക്കവെയാണ് പുടിൻ ഇന്ത്യൻ പ്രധാനമന്ത്രിയെ പുകഴ്ത്തിയത്.

വികസനത്തിനുള്ള സുസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് മോദി സ്വീകരിച്ചിട്ടുള്ള നയങ്ങൾ ഇന്ത്യയുടെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും പുടിൻ പറഞ്ഞു. ഇന്ത്യയെ ഒന്നാമതാക്കാനുള്ള നയങ്ങളാണ് മോദി നടപ്പാക്കിയിട്ടുള്ളത്. മെയ്ക്ക് ഇൻ ഇന്ത്യ ഉദ്യമം അതിൽ ഒന്നാണ്. റഷ്യയുടെ നിർമാണശാലകൾ ഇന്ത്യയിൽ ആരംഭിക്കാൻ ഞങ്ങൾ തയ്യാറെടുക്കുകയാണ്. ഇതിന്റെ ആദ്യ ചുവടുവയ്പ്പായി റഷ്യൻ കമ്പനിയായ റോസ്‌നെഫ്റ്റ് ഇന്ത്യയിൽ 20 മില്ല്യൺ ഡോളറിന്റെ നിക്ഷേപം നടത്തി കഴിഞ്ഞെന്നും പുടിൻ പറഞ്ഞു.

രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും, രാജ്യതാൽപര്യത്തിനും മുൻഗണന നൽകാനാണ് ഇന്ത്യയുടെ നേതൃത്വം ശ്രദ്ധിക്കുന്നത്. ചെറുകിട വ്യവസായ മേഖലയിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുടിൻ ഇക്കാര്യം പറഞ്ഞത്. ചെറുകിട വ്യവസായങ്ങളുടെ പുരോഗതിക്കായി ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ സഹകരണം ആവശ്യമാണെന്നും ഈ മേഖലയിലെ നിലവിലെ സാഹചര്യം എല്ലാവരും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിക്‌സ് രാജ്യങ്ങളുമായി സഹകരിച്ച് റഷ്യ ഒരു ഇൻവെസ്റ്റ്മെൻറ് പ്ലാറ്റ്‌ഫോം ഒരുക്കാനുള്ള നീക്കങ്ങളിലാണ്. ഇത് ബ്രിക്‌സ് രാജ്യങ്ങളുടെ സമ്പദ്ഘടനയ്ക്ക് വലിയ പിന്തുണ ഉറപ്പാക്കുന്നതിനൊടൊപ്പം, ബ്രിക്‌സ് ഇതര രാജ്യങ്ങൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കാനും, വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here