രാജ്യത്തെ 2.16 ലക്ഷം കോടീശ്വരന്മാർ
2023-24 ലെ മൂല്യനിർണ്ണയ വർഷത്തിൽ വരുമാന വിവരങ്ങൾ നൽകിയത് 12,218 പേരായിരുന്നു, ഇത് 2022-23 ലെ മുൻവർഷത്തേക്കാൾ കൂടുതലാണ്. ഈ വർഷം 10,528 പേർ വിവരങ്ങൾ നൽകിക്കഴിഞ്ഞു. 2022-23 ൽ രാജ്യത്ത് ഒരു കോടി രൂപയോ അതിൽ കൂടുതലോ വരുമാനമുള്ളവരുടെ എണ്ണം 1,87,000 ആയിരുന്നു. എന്നാൽ 2023-24 മൂല്യനിർണ്ണയ വർഷത്തിൽ ഒരു കോടിയിൽ കൂടുതൽ വരുമാനമുള്ള ആളുകളുടെ എണ്ണം 2.16 ലക്ഷമാണെന്നും കണക്കാക്കപ്പെടുന്നു.
സമ്പന്നരുടെ എണ്ണത്തിലെ വർധനയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി കോടീശ്വരന്മാർ സമർപ്പിച്ച ആദായനികുതി റിട്ടേണുകളുടെ വിവരങ്ങളും പുറത്തുവിട്ടു. 2021-22 മൂല്യനിർണ്ണയ വർഷത്തിൽ ഒരു കോടിയിൽ കൂടുതൽ വരുമാനമുള്ള ആളുകളുടെ എണ്ണം 1,14,446 ആയിരുന്നു, അതേസമയം 2020-21 ൽ 81,653 നികുതിദായകർ മാത്രമാണ് ഒരു കോടി രൂപയിൽ കൂടുതൽ വരുമാനം കാണിച്ചത്. ഇക്കൂട്ടത്തിൽ വ്യക്തിഗത നികുതിദായകർ, കമ്പനികൾ, സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്.
രാജ്യത്തെ നേരിട്ടുള്ള നികുതി പിരിവ് 2023-24 സാമ്പത്തിക വർഷത്തിൽ 27.6% ആണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. പാർലമെൻ്റിൽ ഒരു ചോദ്യത്തിന് മറുപടിയായി വ്യക്തിഗത ആദായനികുതി ഡാറ്റ അവതരിപ്പിക്കുമ്പോഴാണ് നിർമ്മല സീതാ രാമൻ ഇക്കാര്യം പറഞ്ഞത്. വർഷം തോറും. ശതമാന നിരക്കിൽ വർദ്ധനവുണ്ടെന്നും മന്ത്രി വ്യക്തമാക്കി. . നിരക്ക് കുറച്ചതും സർക്കാർ സ്വീകരിച്ച മറ്റ് നടപടികളും കാരണം നികുതി പിരിവിൽ വൻ വർധനയുണ്ടായെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്.