ബുസാൻ സന്ദർശനത്തിനിടയിൽ ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവ് ലീ ജേ-മ്യുങ്ങിനു നേരെ ആക്രമണം. ദക്ഷിണ കൊറിയയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ദി ഡെമോക്രാറ്റിക് പാർട്ടി നേതാവാണ് ലീ ജേ-മ്യൂങ്. ബുസാനിലെ ഗാദിയോക്ക് ദ്വീപിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിലായിരുന്നു ആക്രമണം. ലീ ജേ-മ്യൂങ്ങിന്റെ കഴുത്തിൽ ഇടതു വശത്താണ് കുത്തേറ്റത്.
അക്രമിയെ സംഭവ സ്ഥലത്തു വെച്ചു തന്നെ അറസ്റ്റ് ചെയ്തു. ബുസാനിലെ ഗാദിയോക് ദ്വീപിലെ പുതിയ വിമാനത്താവളത്തിന്റെ നിർമ്മാണ സ്ഥലം സന്ദർശിക്കാനെത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്. അക്രമി ലീയുടെ നേരെ കുതിച്ചു ചാടി ആയുധം കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് കൊറിയൻ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് യൂൻ സുക് യോളിനോട് മത്സരിച്ച വ്യക്തിയാണ് ലീ.