അയോധ്യ വിമാനത്താവളം ഇനി ‘മഹർഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം´:

0
87

രാമ ക്ഷേത്ര നിർമ്മാണത്തോട് അനുബന്ധിച്ച് ഡിസംബർ 30 ന് ഉദ്ഘാടനം ചെയ്യുന്ന അയോധ്യയിലെ വിമാനത്താവളം ഇനി അറിയപ്പെടുന്നത് ഇതിഹാസ കവി വാല്മീകിയുടെ പേരിൽ. വിമാനത്താവളത്തിൻ്റെ പേര്  ‘മഹർഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം അയോധ്യധാം’ എന്ന് പുനർനാമകരണം ചെയ്തതായി അധികൃതർ വ്യാഴാഴ്ച ഇന്ത്യ ടുഡേയോട് വ്യക്തമാക്കി.  ഇതിഹാസമായ രാമായണത്തിൻ്റെ രചയിതാവായി ആഘോഷിക്കപ്പെടുന്ന വാൽമീകിയുടെ പേരാണ് വിമാനത്താവളത്തിന് (Airport) നൽകിയിരിക്കുന്നത്. നേരത്തെ ഈ വിമാനത്താവളത്തിൻ്റെ പേര് ‘മര്യാദ പുർഷോത്തം ശ്രീറാം അയോധ്യ ഇൻ്റർനാഷണൽ എയർപോർട്ട്’ എന്നായിരുന്നു നൽകിയിരുന്നത്.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് ദിവസങ്ങൾക്ക് മുൻപു തന്നെ വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെടും. ഡിസംബർ 30 ന് അതായത് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതുതായി നിർമ്മിച്ച വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത്. 2024 ജനുവരി 22 നാണ് അയോധ്യയിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന രാമ ക്ഷേത്രത്തിൽ മഹാപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത് .

ഉദ്ഘാടന ദിവസം ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും ആയിരിക്കും അയോധ്യയിലെ വാല്മീകി ഇൻറർനാഷണൽ എയർപോർട്ടിലേക്ക് ആദ്യ വിമാന സർവീസുകൾ നടത്തുക. 2024 ജനുവരിയിൽ ഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് അയോധ്യയിലേക്ക് വിമാന സർവീസുകൾ ഉണ്ടാകുമെന്ന് രണ്ട് എയർലൈനുകളും ഇതിനകംതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here