കോവിഡ് രോഗബാധിതരുടെ എണ്ണം രണ്ടാഴ്ചയ്ക്കകം നിയന്ത്രിക്കണമെന്നു ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറിയുടെ നിർദേശം. കോവിഡ് പ്രതിരോധത്തിനായി ജില്ലാ കലക്ടർമാർ ദിവസവും ജില്ലാ പൊലീസ് മേധാവികളുമായും, ജില്ലാ മെഡിക്കൽ ഓഫിസർമാരുമായും ചർച്ച നടത്തണമെന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത നിര്‍ദേശിച്ചു.
മുഖ്യമന്ത്രിതല ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്നും ഉദ്യോഗസ്ഥർക്ക് കൈമാറിയ സർക്കുലറിൽ പറയുന്നു. ഹോം ക്വാറന്റീൻ പ്രവർത്തനങ്ങൾക്കും, സാമൂഹിക അകലം പാലിക്കുന്നതിലും പൊലീസാകും മേൽനോട്ടം വഹിക്കുകയെന്നും സർക്കുലറിൽ പറയുന്നു.