ഫോൺ കോളിലൂടെ പരാതികൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന സരസോരി മുഖോമോന്ത്രി പദ്ധതിക്ക് തുടക്കം കുറിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്തെ ജനങ്ങളിലേക്ക് എത്തിച്ചേരാനും പൊതുസേവന വിതരണവുമായി ബന്ധപ്പെട്ട അവരുടെ പരാതികൾ പരിഹരിക്കാനുമാണ് ഈ സംരംഭം ആരംഭിച്ചതെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
പരാതികൾ സ്വീകരിക്കുന്നതിന് 500 ടെലി കോളർമാരുള്ള ഒരു കോൾ സെന്റർ, ഫീൽഡ് മൂല്യനിർണ്ണയത്തിനും പരാതികൾ വിശകലനം ചെയ്യുന്നതിനുമായി 100 പേരുടെ മൂല്യനിർണ്ണയ യൂണിറ്റുകൾ എന്നിവ സരസോരി മുഖോമോൻട്രി സംരംഭത്തിൽ ഉൾപ്പെടുന്നു. പദ്ധതി മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് മേൽനോട്ടം വഹിക്കും.
9137091370 എന്ന പത്തക്ക നമ്പർ തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ സർക്കാർ അവധി ദിവസങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ പരാതികൾ രജിസ്റ്റർ ചെയ്യാൻ ലഭ്യമാകും. പരാതി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ പൗരന് ഒരു ഓട്ടോമേറ്റഡ് എസ്എംഎസ് ലഭിക്കും. കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും ലഭ്യമല്ലാത്ത ആളുകൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കുന്നതിനായി താഴേത്തട്ടിൽ ഏകജാലക സേവന വിതരണ കേന്ദ്രമായി ബംഗ്ല സഹായ കേന്ദ്രങ്ങൾ സ്ഥാപിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.
നേരത്തെ, ഭഗത് സിങ്ങിന്റെ ചരമവാർഷികത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അഴിമതി വിരുദ്ധ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പർ 9501200200 ആരംഭിച്ചിരുന്നു.