2028 ല്‍ ഇന്ത്യയില്‍ COP33 ഉച്ചകോടി സംഘടിപ്പിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നത്.’, പ്രധാനമന്ത്രി നരേന്ദ്ര മോദി

0
74

‘കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട യുഎന്‍(UN) ചട്ടക്കൂടിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടാണ്, ഈ ഘട്ടം മുതല്‍ 2028 ല്‍ ഇന്ത്യയില്‍ COP33 ഉച്ചകോടി(2028 COP33 Summit) സംഘടിപ്പിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നത്.’, മോദി പറഞ്ഞു. COP28 എന്നറിയപ്പെടുന്ന യുണൈറ്റഡ് നേഷന്‍സ് ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ (UNFCCC) 28-ാമത് സമ്മേളനം ഡിസംബര്‍ 12ന് സമാപിക്കും.’ഇന്ന് ഈ ഫോറത്തില്‍ നിന്ന് ഞാനൊരു പ്ലാനറ്റ് പ്രോ-ആക്ടീവ്, പോസിറ്റീവ് സംരംഭം കൂടി പ്രഖ്യാപിക്കുന്നു- ഗ്രീന്‍ ക്രെഡിറ്റ്.

2030 വരെ കാര്‍ബണ്‍ പുറന്തള്ളല്‍ തീവ്രത 45 ശതമാനം കുറയ്ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഞങ്ങള്‍ ഒമ്പത് വര്‍ഷം മുമ്പ് ഫോസില്‍ ഇതര ഇന്ധനങ്ങളെന്ന ലക്ഷ്യം നേടിയിട്ടുണ്ട്. ഫോസില്‍ ഇതര ഇന്ധനത്തിന്റെ വിഹിതം 50 ശതമാനമായി ഉയര്‍ത്താന്‍ രാജ്യം തീരുമാനിച്ചിട്ടുണ്ട്. 2070-ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് നീങ്ങുന്നത്’, മോദി ലോക നേതാക്കളോട് പറഞ്ഞു.

ലോകക്ഷേമത്തിന് എല്ലാവരുടെയും താല്‍പര്യങ്ങളുടെ സംരക്ഷണം ആവശ്യമാണെന്ന വിശ്വാസം വര്‍ധിച്ചിട്ടുണ്ട്. ഇതിനായി എല്ലാവരുടെയും പങ്കാളിത്തം ആവശ്യമാണ്. ആഗോള ജനസംഖ്യയുടെ 17 ശതമാനമാണ് ഇന്ത്യയിലുള്ളത്. എന്നാലും, ആഗോള കാര്‍ബണ്‍ പുറന്തള്ളലില്‍ ഇന്ത്യയുടെ സംഭാവന 4 ശതമാനത്തില്‍ താഴെയാണ്.

എന്‍ഡിസി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പാത പിന്തുടരുന്ന ലോകത്തിലെ ചുരുക്കം ചില സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഉച്ചകോടിയ്ക്കൊപ്പം മറ്റ് മൂന്ന് ഉന്നതതല പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു എന്നിവരുമായി ചില നേതാക്കളുമായും ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്താനും സാധ്യതയുണ്ട്.

200 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. COP28 സമ്മേളനത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും നടപടിയെടുക്കുന്നതിനുമായി ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്‍മാര്‍, മന്ത്രിമാര്‍, ശാസ്ത്രജ്ഞര്‍, കാലാവസ്ഥാ പ്രവര്‍ത്തകര്‍, മറ്റ് പങ്കാളികള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്നിരിക്കുകയാണ്.

2030-ന് മുമ്പുള്ള ഊര്‍ജ്ജ പരിവര്‍ത്തനം, മലിനീകരണം കുറയ്ക്കുക എന്നിവയടക്കമുള്ള വിഷയങ്ങളില്‍ ഊന്നിയാണ് സമ്മേളനം നടക്കുന്നത്.  ദുബായിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎഇ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനാണ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചത്. ഉച്ചകോടിക്ക് മുന്നോടിയായി മോദി എക്സിലൂടെ പ്രതീക്ഷകൾ പങ്കുവെക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here