പാർലമെന്റ് വെബ്‌സൈറ്റിന്റെ ലോഗിൻ നിയമങ്ങൾ ലോക്‌സഭാ സെക്രട്ടേറിയേറ്റ് മാറ്റി

0
67

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് പാർലമെന്റ് വെബ്‌സൈറ്റിന്റെ ലോഗിൻ നിയമങ്ങൾ ലോക്‌സഭാ സെക്രട്ടേറിയേറ്റ് മാറ്റി. പുതിയ നിയമങ്ങൾ അനുസരിച്ച് എംപിയുടെ പേഴ്‌സണൽ സ്റ്റാഫിനോ ഏതെങ്കിലും മൂന്നാം കക്ഷിക്കോ ഡിജിറ്റൽ സൻസദ് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാനോ, എംപിയുടെ പേരിൽ നോട്ടീസ് നൽകാനോ ചോദ്യങ്ങൾ സമർപ്പിക്കാനോ കഴിയില്ല. വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ച് പാർലമെന്റ് അംഗങ്ങൾക്ക് മാത്രമേ സൈറ്റ് ഉപയോഗിക്കാൻ കഴിയൂ. വൃത്തങ്ങൾ വ്യാഴാഴ്ച ഇന്ത്യാ ടുഡേയോട് പറഞ്ഞു. എംപിമാരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണുകളിൽ ഒടിപികൾ വരും, വെരിഫിക്കേഷൻ നൽകിയതിന്  ശേഷം മാത്രമേ സൈറ്റിലേക്ക് പ്രവേശിക്കാൻ കഴിയൂ. പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ മൊയ്‌ത്ര കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച്  ബിജെപി എംപി നിഷികാന്ത് ദുബെ പരാതി നൽകിയതിനെ തുടർന്നാണ് ചട്ടങ്ങളിൽ മാറ്റം വരുത്തിയത്.

സുപ്രീം കോടതി അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദുബെയുടെ ആരോപണങ്ങൾ. എന്നാൽ ലോക്‌സഭയിൽ ചോദിക്കേണ്ട ചോദ്യങ്ങൾ ടൈപ്പ് ചെയ്യാൻ ദർശൻ ഹിരാനന്ദാനിയുടെ ഓഫീസിൽ നിന്നുള്ള ഒരാൾക്ക് പാർലമെന്റ് ലോഗിൻ ഐഡിയും പാസ്‌വേഡും നൽകിയതായി മഹുവ സമ്മതിച്ചിരുന്നു. ഇന്ത്യാ ടുഡേയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. “പാർലമെന്ററി ചോദ്യങ്ങൾ ടൈപ്പ് ചെയ്യാൻ മാത്രമാണ് താൻ ഹിരാനന്ദാനിയോട് സഹായം തേടിയത്.

എനിക്ക് ഒരു വിദൂര നിയോജക മണ്ഡലമുണ്ടെന്നും 2019 മുതൽ, പോർട്ടലിലേക്ക് സമർപ്പിക്കുന്നതിനായി എന്റെ പാർലമെന്ററി ചോദ്യങ്ങൾ (ഞാൻ സ്വയം ഫ്രെയിം ചെയ്‌ത്‌ അയയ്‌ക്കും) ടൈപ്പ് ചെയ്യുന്നതിന് മിസ്‌റ്റർ ഹിരാനന്ദാനിയുടെ ഓഫീസിൽ നിന്നുള്ള സെക്രട്ടേറിയൽ സഹായം ഉപയോഗിച്ചിട്ടുണ്ട്. ഈ പോർട്ടൽ ഞാൻ ആരുമായും പങ്കിട്ടിട്ടില്ലാത്ത ലോക്‌സഭാ ഇമെയിലോ പാസ്‌വേഡോ ഒന്നുമല്ല.”- മൊയ്ത്ര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here