അതിര്‍ത്തി പ്രശ്‌നം; ഇന്ത്യ-ചൈന സേന കമാന്‍ഡര്‍മാര്‍ കൂടിക്കാഴ്ച നടത്തി

0
81

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്ത്യ-ചൈന സേന കമാന്‍ഡര്‍മാര്‍ കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയില്‍ ചൈനീസ് ഭാഗത്തുള്ള മോള്‍ഡോയിലായിരുന്നു കൂടിക്കാഴ്ച. 14 സേന കോര്‍ മേധാവി ലഫ്. ജനറല്‍ ഹരീന്ദര്‍ സിംഗ്, ചൈനയുടെ മേജര്‍ ജനറല്‍ ലിയു ലിന്‍ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.

ചൈന അതിര്‍ത്തി കയ്യേറ്റം നടത്തിയ സ്ഥലങ്ങളില്‍ നിന്ന് പൂര്‍ണമായി പിന്മാറണമെന്ന ആവശ്യം ഇന്ത്യ ആവര്‍ത്തിച്ചു. ഏപ്രില്‍ അവസാനത്തോടെ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന സ്ഥിതി പുനസ്ഥാപിക്കണമെന്ന ആവശ്യമാണ് ഇന്ത്യ പ്രധാനമായും മുന്നോട്ട് വച്ചത്. ഇരു രാജ്യങ്ങളുടേയും ഭാഗത്ത് നിന്നുള്ള അഞ്ചാം വട്ട കൂടിക്കാഴ്ചയാണ് മോള്‍ഡോയില്‍ നടന്നത്.

പാംഗോങിന് സമീപം ചൈന വലിയ രീതിയില്‍ സേന വിന്യാസം കൂട്ടിയതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മറ്റ് മേഖലകളില്‍ നിന്ന് ചൈന പിന്മാറിയെങ്കിലും, പാംഗോങ് പ്രദേശം സ്വന്തമാക്കുന്നതിനുള്ള വ്യക്തമായ നീക്കമാണ് ചൈനീസ് സേന നടത്തുന്നതെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ഇന്ത്യയുടെ അതിര്‍ത്തി മേഖലകളില്‍ നിന്നും തങ്ങളുടെ സേന പിന്മാറിയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു. പാംഗോങിലും ഡെപ്‌സാങിലും ചൈന നടത്തുന്ന പ്രകോപന ശ്രമങ്ങളെ നിസാരവത്കരിച്ചു കൊണ്ടായിരുന്നു ഈ പ്രസ്താവന.

LEAVE A REPLY

Please enter your comment!
Please enter your name here