ഭക്ഷ്യ എണ്ണ ഇറക്കുമതി വര്‍ധിച്ചതോടെ നാടന്‍ തേങ്ങയ്ക്ക് വിലയിടിഞ്ഞു; കേരകര്‍ഷകര്‍ പ്രതിസന്ധിയില്‍.

0
49

ലപ്പുഴ:  നാടന്‍ തേങ്ങയ്ക്ക് വിലയിടിഞ്ഞതോടെ കേരകര്‍ഷകര്‍ പ്രതിസന്ധിയിലായി. ഭക്ഷ്യഎണ്ണ ഇറക്കുമതി വര്‍ധിച്ചതാണ് വിലയിടിയാന്‍ കാരണമായത്.

തെങ്ങ് കൃഷി പെരുമ്ബളം ഉള്‍പെടെ സ്ഥലങ്ങളിലെ പ്രധാന വരുമാനമായിരുന്നു. 45 ദിവസം കൂടുമ്ബോള്‍ തേങ്ങയിട്ട് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും മറ്റു ജീവിതച്ചെലവുകള്‍ക്കും വക കണ്ടെത്തിയിരുന്നതാണ്.

എന്നാല്‍, നാടന്‍ തേങ്ങക്ക് വില കുറഞ്ഞതോടെ പലരും കൃഷി ശ്രദ്ധിക്കാതെയുമായി. പെരുമ്ബളത്തെ ഒരു വാര്‍ഡില്‍ തന്നെ എട്ടും പത്തും കെട്ടുതെങ്ങ് സംഘങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ അംഗമായാല്‍ 45 ദിവസം കൂടുമ്ബോള്‍ കൃത്യമായി തേങ്ങ ഇടുകയും നല്ല വില കിട്ടുകയും ചെയ്യും. ഇതോടൊപ്പം വിവാഹ ആവശ്യത്തിനും വീട് നിര്‍മാണത്തിനും മറ്റും സംഘം വായ്പ നല്‍കിയിരുന്നു.

അഞ്ച് വര്‍ഷമോ അല്ലെങ്കില്‍ 10 വര്‍ഷമോ കഴിയുമ്ബോള്‍ സംഘം കാലാവധി തീരുന്ന മുറയ്ക്ക് വായ്പ കുടിശ്ശിക ഇല്ലെങ്കില്‍ ഓരോ അംഗത്തിനും ലാഭവിഹിതം കൈമാറിയിരുന്നു. കച്ചവടക്കാര്‍ക്കും കൊപ്ര മില്ലുകാര്‍ക്കും പെരുമ്ബളത്തെ കൊപ്രയ്ക്കും തേങ്ങയ്ക്കും ഡിമാന്‍ഡായിരുന്നു. 15 കിലോ കൊപ്ര ആട്ടിയാല്‍ 10.500 കിലോ വെളിച്ചെണ്ണ ഉറപ്പായും ലഭിച്ചിരുന്നു.

എന്നാലിപ്പോള്‍ വിലയിടിഞ്ഞതോടെ കര്‍ഷകര്‍ തെങ്ങിന് സംരക്ഷണം നല്‍കാതായതോടെ കൊപ്രയ്ക്ക് ഒമ്ബത് കിലോക്കടുത്ത് വെളിച്ചെണ്ണയേ ലഭിക്കുന്നുള്ളൂ. തെങ്ങ് രോഗങ്ങളും പ്രതിസന്ധിയിലാക്കി. ചെമ്ബന്‍ ചെല്ലി, കൂമ്ബു ചീയല്‍, ഓലമങ്ങളിപ്പ്, മണ്ഡരി തുടങ്ങിയ രോഗങ്ങള്‍ക്ക് ഇന്നും ഫലപ്രദമായ പ്രതിവിധി ലഭ്യമല്ല. ശാസ്ത്രീയമായ രോഗപ്രതിരോധ മരുന്നുകള്‍ ലഭ്യമായിരുന്നുവെങ്കില്‍ കേരളത്തില്‍ ഇത്രയും തെങ്ങുകള്‍ നശിച്ചു പോകില്ലായിരുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here