വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് പോരാട്ടം ഒക്ടോബർ 14ന് നടക്കും. നേരത്തെ ഒക്ടോബർ 15നായിരുന്നു മത്സരം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ നവരാത്രി ഉത്സവം കണക്കിലെടുത്താണ് ഈ മാറ്റം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം. നവംബർ 19ന് ആണ് കലാശപ്പോരാട്ടം.
ലോകകപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ച ഉടൻ തന്നെ ഈ മത്സരത്തിനുള്ള ഒരുക്കങ്ങൾ അഹമ്മദാബാദിൽ ദ്രുതഗതിയിൽ ആരംഭിച്ചിട്ടുണ്ട്. ആരാധകർ ഹോട്ടൽ മുറികളുടെ ബുക്കിംഗ് വരെ ആരംഭിച്ചു കഴിഞ്ഞു. ഇതോടെ ഹോട്ടൽ മുറി വാടക വൻതോതിൽ വർധിച്ചു. 5 സ്റ്റാർ ഹോട്ടലിൽ ഒരു ദിവസത്തെ മുറി വാടക 20,000 മുതൽ 2.5 ലക്ഷം രൂപ വരെയായി.ടിക്കറ്റ് വിൽപ്പന പോലും തുടങ്ങാത്ത കാലത്താണ് ഈ സ്ഥിതി.
ഇതിനിടെ ലോകകപ്പിനുള്ള ടിക്കറ്റുകളും ഐസിസി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ആദ്യം ആരാധകർ ടിക്കറ്റിനായി രജിസ്റ്റർ ചെയ്യണം. ഇതിനുശേഷം മാത്രമേ ടിക്കറ്റ് വാങ്ങാൻ കഴിയൂ. ഓഗസ്റ്റ് 15 മുതൽ തന്നെ ഈ രജിസ്‌ട്രേഷൻ ആരംഭിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഈ ഇന്ത്യ-പാക് മത്സരം കാരണം സ്റ്റാർ കാറ്റഗറി ഹോട്ടലുകളിൽ അഡ്വാൻസ് ബുക്കിംഗ് ഏതാണ്ട് നിറഞ്ഞിരിക്കുകയാണ്. 3 മുതൽ 5 സ്റ്റാർ വിഭാഗത്തിലുള്ള ഹോട്ടലുകളിൽ ഒരു ദിവസത്തെ വാടക 20,000 മുതൽ 2.5 ലക്ഷം രൂപയായി.
പ്രസിഡൻഷ്യൽ സ്യൂട്ടിൽ നടത്തിയ ബുക്കിംഗ് ഒരു ലക്ഷം രൂപ മുതൽ 2.5 ലക്ഷം രൂപ വരെയാണ്. മത്സരത്തിനായി ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് കരുതുന്നു. മത്സരത്തിനുള്ള ടിക്കറ്റ് ഉറപ്പിച്ചുകഴിഞ്ഞാൽ, അഹമ്മദാബാദിൽ നിന്ന് 100 കിലോമീറ്റർ ചുറ്റളവിലുള്ള വലുതും ചെറുതുമായ എല്ലാ ഹോട്ടലുകളും ഷെയറിങ് ഫ്ലാറ്റുകളും ബുക്ക് ചെയ്യപ്പെടുമെന്ന് ഹോട്ടൽ അസോസിയേഷൻ കരുതുന്നു.
ഈ മത്സരത്തിൻറെ ടിക്കറ്റ് ഇതുവരെ വിൽപ്പന തുടങ്ങിയിട്ടില്ല. അപ്പോൾ ടിക്കറ്റ് കൺഫേം ചെയ്യുമ്പോൾ മറ്റിടങ്ങളിലും നിരക്ക് കൂടും. സ്‌റ്റേഡിയത്തിന്റെ ശേഷി ഒരു ലക്ഷത്തിലേറെ കാണികളാണെന്നതും ഇതിന് വലിയ കാരണമാണ്. ഗുജറാത്തിന് പുറത്ത് നിന്ന് 30 മുതൽ 40000 ആളുകൾ വരുമെന്നാണ് പ്രതീക്ഷ.
വിമാന നിരക്കിൽ 5 മടങ്ങ് വർധന
വിമാന യാത്രയും ചെലവേറിയതായി മാറിയിരിക്കുന്നു. ഒക്‌ടോബർ 13 മുതൽ 15 വരെ മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും അഹമ്മദാബാദിലേക്ക് വരുന്ന മിക്ക വിമാനങ്ങളിലും ടിക്കറ്റ് നിരക്ക് ഇതിനകം 10,000 മുതൽ 25,000 വരെ എത്തിയിട്ടുണ്ട്. ഇത് ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ ദിവസങ്ങളിൽ, ഈ നിരക്ക് 2.5 മുതൽ 5 ആയിരം വരെയാണ്. മത്സരത്തിനുള്ള ടിക്കറ്റ് വിൽപന പോലും തുടങ്ങാത്ത അവസ്ഥയിലാണിത്.