ബുറൈദ ഈത്തപ്പഴ മഹോത്സവത്തില്‍ തിരക്കേറി; ആഗസ്റ്റ് 25 വരെ നീണ്ടുനില്‍ക്കും.

0
118

ബുറൈദ: ഈ മാസം മൂന്നിന് കൊടിയേറിയ ബുറൈദ ഈത്തപ്പഴ മഹോത്സവത്തില്‍ തിരക്കേറി. പ്രവിശ്യ ഗവര്‍ണറേറ്റിെൻറ മേല്‍നോട്ടത്തില്‍ പരിസ്ഥിതി-ജല-കൃഷി മന്ത്രാലയത്തിെൻറ ഖസീം ഓഫിസ് ദേശീയ പാചക കലാ അതോറിറ്റിയുടെയും ബുറൈദ മുനിസിപ്പാലിറ്റിയുടെയും പങ്കാളിത്തത്തോടെ ബുറൈദ ഈത്തപ്പഴ നഗരിയിലാണ് ‘ഡേറ്റ്സ് ഫെസ്റ്റിവല്‍ 2023’ സംഘടിപ്പിക്കുന്നത്.

ഗുണനിലവാരമുള്ള ഈത്തപ്പഴം ഉല്‍പാദിപ്പിക്കുന്ന നൂതന മാര്‍ഗങ്ങളും ആധുനിക കൃഷിരീതികളും കൃഷിക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന മേള ഈ മാസം 25 വരെ നീളും.

ഈന്തപ്പന കൃഷി, പരിചരണം, വിളവെടുപ്പ്‌, ഉല്‍പന്ന വിപണനം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച സംശയനിവാരണ, ബോധവത്കരണ പരിപാടികളും സെമിനാറുകളും വരുംദിനങ്ങളില്‍ സംഘടിപ്പിക്കുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിെൻറ ഖസീം ഓഫിസ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ റാജിഹി പറഞ്ഞു. 40,000ത്തിലധികം തൊഴിലവസരങ്ങളാണ് ഈത്തപ്പഴ വിളവെടുപ്പ് കാലം ഖസീമിന് സമ്മാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ ഈന്തപ്പന കൃഷിയുടെ വ്യാപ്തിയും നഗരി വഴിയുള്ള വിപണനത്തിെൻറയും കയറ്റുമതിയുടെയും സാധ്യതകളും വര്‍ധിപ്പിക്കുക എന്നത് മേളയുടെ പ്രധാന ലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുറൈദ, അല്‍ ആസിയ, ഷമ്മാസിയ, അയ്നുല്‍ ജുവ, ബുകേരിയ, ഖബ്റ, ബദായ എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന ആയിരക്കണക്കിന് തോട്ടങ്ങളില്‍നിന്നായി 45ഓളം ഇനങ്ങള്‍ ഈ ഉത്സവകാലത്ത് നഗരിയിലെത്തും. കൃഷിമന്ത്രാലയത്തിെൻറ കണക്കനുസരിച്ച്‌ 80 ലക്ഷത്തിലധികം ഈന്തപ്പനകളാണ് പ്രവിശ്യയിലുള്ളത്. രാജ്യത്തെ മൊത്തം ഈത്തപ്പഴ ഉല്‍പാദനത്തിെൻറ 30 ശതമാനവും ഖിസീമില്‍ നിന്നാണെന്ന് കണക്കാക്കപ്പെടുന്നു.

വിവിധ കമ്മിറ്റികള്‍ വഴി സൂപ്പര്‍വൈസിങ് മുതല്‍ കയറ്റുമതി വരെ ഉയര്‍ന്ന നിലവാരത്തില്‍ നിര്‍വഹിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് ഫെസ്റ്റിവല്‍ സി.ഇ.ഒ ഖാലിദ് അല്‍ നുഖീദാൻ പറഞ്ഞു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍നിന്നുള്ള കച്ചവടക്കാരും ഇടനിലക്കാരും ബുറൈദയില്‍ എത്തിത്തുടങ്ങി. വരുംദിനങ്ങളില്‍ രാജ്യത്തിന് പുറത്തുനിന്നും ആവശ്യക്കാരെത്തും. പരമ്ബരാഗത പലഹാരങ്ങളും ഈത്തപ്പഴംകൊണ്ട് നിര്‍മിക്കുന്ന ഭക്ഷണസാധനങ്ങളും നഗരിയിലെ സ്റ്റാളുകളില്‍ നിരക്കും. ഈന്തപ്പനയുമായി ബന്ധപ്പെട്ട കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പനയും, പുരാതന കൃഷിത്തോട്ടങ്ങളുടെ പുനരാവിഷ്കാരം, ഫോട്ടോഗ്രഫി മത്സരം, ചിത്രപ്രദര്‍ശനം, സംഗീത-വിനോദ പരിപാടികള്‍ തുടങ്ങിയവ ഉത്സവത്തിന് മാറ്റുകൂട്ടും.

പരിസ്ഥിതി-ജല-കൃഷി മന്ത്രാലയത്തിെൻറ കണക്ക് പ്രകാരം 2022ലെ സൗദിയുടെ ഈത്തപ്പഴ കയറ്റുമതി 3,21,000 ടണ്ണാണ്. ഇത് സര്‍വകാല റെക്കോഡാണ്. 128 കോടി റിയാലിെൻറ മൂല്യമാണിതിന്. 300ലധികം ഇനങ്ങളാണ് സൗദിയില്‍ കൃഷി ചെയ്യുന്നത്. 3.4 കോടി ഈന്തപ്പനകള്‍ സൗദിയിലാകമാനമുണ്ട്. ഇതില്‍ 1.12 കോടിയും ബുറൈദ ഉള്‍പ്പെടുന്ന ഖസീം പ്രവിശ്യയിലാണ്. മദീനയില്‍ 83 ലക്ഷവും റിയാദില്‍ 77 ലക്ഷവും ദമ്മാം, ഹുഫൂഫ് അടങ്ങിയ കിഴക്കൻ പ്രവിശ്യയില്‍ 41 ലക്ഷവും ഈന്തപ്പനകളാണുള്ളത്. ലോകത്തെ ഏറ്റവും വലിയ ഈത്തപ്പഴ മാര്‍ക്കറ്റാണ് ബുറൈദയിലേത്. ലോകപ്രശസ്തമായ സുക്കരി ഈത്തപ്പഴത്തിെൻറ വിളനിലമാണ് ഖസീം.

LEAVE A REPLY

Please enter your comment!
Please enter your name here