സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം – ആസാദി കാ അമൃത് മഹോത്സാവത്തി ന്റെ ഭാഗമായി നടക്കുന്ന പരിപാടികളുടെ സമാപനം കുറിച്ച് ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് 9 മുതല്‍ 30 വരെ ‘മേരി മാട്ടി മേരാ ദേശ്’ – ‘എന്റെ മണ്ണ് എന്റെ രാജ്യം’ എന്ന പേരില്‍ വിപുലമായ പരിപാടികള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുo.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍, സൈനിക- അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹ്യ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.പരിപാടികളുടെ ഭാഗമായി ആഗസ്‌റ് 9 മുതല്‍ 15 വരെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലൂം രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച സ്വാതന്ത്ര്യ സമര പോരാളികളുടെയും രാജ്യ സുരക്ഷക്കുവേണ്ടി ജീവത്യാഗം ചെയ്തവരുടെയും ഓര്‍മക്കായി 75 തരം വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് അമൃത വാടിക നിര്‍മ്മിക്കും. ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ സ്വാതന്ത്ര്യ സമരസേനാനികള്‍, രാജ്യ രക്ഷയ്ക്കായി ധീര രക്തസാക്ഷിത്വം വഹിച്ച സൈനികര്‍, അര്‍ദ്ധ സൈനികര്‍, എന്നിവരുടെ സ്മാരകമായി അമൃത് വാടികയുടെ സമീപമോ പഞ്ചായത്ത് തീരുമാനിക്കുന്ന സ്ഥലത്തോ ശിലാഫലകം സ്ഥാപിക്കും.സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാഗങ്ങള്‍, രാജ്യ സുരക്ഷയ്ക്കുവേണ്ടി സുത്യര്‍ഹ്യമായ രീതിയില്‍ പ്രവര്‍ത്തിച്ച സൈനിക അര്‍ദ്ധ സൈനിക സേനാഗംങ്ങള്‍ എന്നിവരെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിക്കും. ചടങ്ങിനോടനുബന്ധിച്ചു ദേശീയ പതാക ഉയര്‍ത്തുകയും പ്രധാനമന്ത്രി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ച അഞ്ചു പ്രതിജ്ഞ (പാഞ്ച് പ്രണ്‍) എടുക്കുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്യും.നെഹ്റു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, വോളണ്ടിയര്‍മാരുടെയും, തൊഴിലുറപ്പു ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ മറ്റു സന്നദ്ധ സഘടന പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടികള്‍ സഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ദേശീയ പതാക ഉയര്‍ത്തും. പരിപാടി നടത്തുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് പഞ്ചായത്തുകള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ആഗസ്‌റ്റ് 16 മുതല്‍ 25 വരെ എല്ലാ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും ശേഖരിക്കുന്ന മണ്ണ് ബ്ലോക്ക് തലത്തില്‍ സമാഹരിച്ച് മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളില്‍ നിന്ന് ശേഖരിക്കുന്ന മണ്ണും ജില്ലാ കേന്ദ്രത്തില്‍ സമാഹരിച്ച് നെഹ്റു യുവകേന്ദ്രയുടെ വാളണ്ടിയര്‍മാര്‍ ഓഗസ്റ്റ് 27 നു മുൻപ് ന്യൂഡല്‍ഹിയില്‍ എത്തിക്കുo. രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ശേഖരിച്ച മണ്ണും ചെടികളും കൊണ്ട് ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യപഥിനു സമീപം അമൃത വാടിക തീര്‍ക്കുo.