പുരുഷ-വനിതാ ക്രിക്കറ്റില്‍ ഇനി മുതല്‍ തുല്യ സമ്മാനത്തുക. ഡര്‍ബനില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ ഐസിസി വനിതകളുടെയും പുരുഷന്മാരുടെയും മത്സരങ്ങള്‍ക്ക് തുല്യമായ സമ്മാനത്തുക പ്രഖ്യാപിച്ചു.അണ്ടര്‍ 19 ലോകകപ്പുകളും ഈ തീരുമാനത്തില്‍ ഉള്‍പ്പെടുന്നു.
“ഇത് ഞങ്ങളുടെ കായിക ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണ്, ഐസിസി ആഗോള ഇവന്റുകളില്‍ മത്സരിക്കുന്ന പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇപ്പോള്‍ തുല്യമായ പ്രതിഫലം ലഭിക്കുന്നതില്‍ ഞാൻ സന്തുഷ്ടനാണ്,” ഐസിസി ചെയര്‍മാൻ ഗ്രെഗ് ബാര്‍ക്ലേ പറഞ്ഞു.
“2017 മുതല്‍, തുല്യ സമ്മാനത്തുകയിലെത്തുന്നതില്‍ വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച് എല്ലാ വര്‍ഷവും ഞങ്ങള്‍ വനിതാ ഇവന്റുകളില്‍ സമ്മാനത്തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്, ഇനി മുതല്‍, ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് വിജയിക്കുമ്ബോള്‍ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് നേടിയതിന് തുല്യമായ സമ്മാനത്തുക ലഭിക്കും. ടി20 ലോകകപ്പുകള്‍ക്കും അണ്ടര്‍ 19കള്‍ക്കും ഇത് ബാധകമാകും” അദ്ദേഹം പറഞ്ഞു.
പുരുഷ-വനിതാ ക്രിക്കറ്റ് ലോകകപ്പുകളില്‍ ഓരോ ഗെയിമും ജയിക്കുന്നതിനും റണ്ണേഴ്‌സ് അപ്പ് ആകുന്നതിനും സെമിഫൈനലുകളില്‍ എത്തുന്നതിനും എല്ലാം ഇനി ഒരേ തുക ലഭിക്കും. ഈ വര്‍ഷം ആദ്യം നടന്ന വനിതാ ടി20 ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയക്ക് ഒരു മില്യണ്‍ യുഎസ് ഡോളര്‍ സമ്മാനത്തുക ലഭിച്ചിരുന്നു. 2022 നവംബറില്‍ പുരുഷ കിരീടം നേടിയ ഇംഗ്ലണ്ട് 1.6 മില്യണ്‍ യുഎസ് ഡോളര്‍ ആയിരുന്നു സമ്മാനത്തുക.