ഇന്ത്യയെ ഞെട്ടിച്ച ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചവരിൽ 82 ഓളം മൃതദേഹങ്ങൾ തിരിച്ചറിയാനാകാതെ ഒഡീഷ. അവകാശികളെ പരിശോധിക്കുന്നതിനും തിരിച്ചറിയൽ നടപടികൾ വേഗത്തിലാക്കുന്നതിനും മറ്റ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായി ഞങ്ങൾ ഏകോപനം നടത്തുകയാണെന്നും ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) കമ്മീഷണർ വിജയ് അമൃത കുലാംഗെ പറഞ്ഞു. വിഷയത്തിൽ റെയിൽവേയും എയിംസ് ഭുവനേശ്വറും തമ്മിൽ ബിഎംസി കോർഡിനേറ്റ് ചെയ്യുന്നുണ്ടെന്നും കുലാംഗെ പറഞ്ഞു.
“ഇരകളുടെ ബന്ധുക്കളെ സഹായിക്കാൻ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ വരുന്ന ആളുകൾക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന 162 മൃതദേഹങ്ങളിൽ 80 മൃതദേഹങ്ങൾ മരിച്ചവരുടെ കുടുംബങ്ങൾക്ക് കൈമാറിയതായും 82 പേരെ തിരിച്ചറിയാനാകാത്തതായും എയിംസ് ഭുവനേശ്വർ അറിയിച്ചു.
ചില മൃതദേഹങ്ങൾ ഒന്നിലധികം കുടുംബങ്ങൾ അവകാശവാദമുന്നയിക്കുന്നു എന്നതാണ് ഒരു പ്രശ്‌നമായി വന്നത്, അതിനാൽ മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ശാസ്ത്രീയ പ്രക്രിയ ഡിഎൻഎ സാമ്പിൾ മാത്രമാണ്. “ഞങ്ങൾ 50 ഓളം ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. ആദ്യ ബാച്ചിൽ 29 സാമ്പിളുകൾ ഡൽഹി എയിംസിലേക്ക് അയച്ചു, അതിന്റെ പരിശോധനാ റിപ്പോർട്ടുകൾ രണ്ട് ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കുന്നു.
അതേസമയം, മൃതദേഹങ്ങളിൽ 14-ാം നമ്പർ മകന്റെ മൃതദേഹം ബിഹാറിലെ ഒരു കുടുംബത്തിന് കൈമാറിയതായി പശ്ചിമ ബംഗാളിലെ കുച്ച്വിഹാർ നിവാസിയായ ശ്രീകാന്ത് ഡേ ആരോപിച്ചു. ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാൻ ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞു, ഞാൻ അത് ചെയ്തു. എന്നാൽ, ഡിഎൻഎ റിപ്പോർട്ട് വരുന്നതിന് മുമ്പ് മൃതദേഹം മറ്റുള്ളവർക്ക് കൈമാറിയെന്നും അദ്ദേഹം ആരോപിച്ചു.