സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്കൂള്‍ വിപണിയില്‍ വില്‍പ്പന പൊടിപൊടിക്കുന്നു.
വിലക്കയറ്റത്തിനിടയിലും സ്കൂള്‍ വിപണിയില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മുൻ വര്‍ഷത്തേക്കാള്‍ ഇത്തവണ 15 ശതമാനം മുതല്‍ 30 ശതമാനം വരെയാണ് വില വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. അതേസമയം, ഇത്തവണയും മികച്ച വില്‍പ്പനയാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. ജൂണ്‍ ഒന്നിനാണ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറക്കുക.
മെയ് പകുതിയോടെ തന്നെ സ്കൂള്‍ വിപണികള്‍ സജീവമായിട്ടുണ്ട്. യൂണിഫോം, നോട്ട്ബുക്ക്, പേന, പെൻസില്‍ തുടങ്ങിയവയ്ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. വിലക്കയറ്റമുണ്ടെങ്കിലും, അത് വിപണിയില്‍ കാര്യമായി ബാധിച്ചിട്ടില്ല. ഇത്തവണ സഹകരണ മേഖലയിലെ വ്യാപാര കേന്ദ്രങ്ങളും കൂടുതല്‍ സജീവമായതിനാല്‍, വൻ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാണ്. സാധാരണയായി സ്കൂള്‍ വിപണിയില്‍ നിന്നും 100 കോടി രൂപ മുതല്‍ 200 കോടി രൂപ വരെ വിറ്റുവരവ് നേടാൻ കഴിയാറുണ്ട്.