നെല്ല് സംഭരണം കുടിശ്ശിക 1100 കോടി.

0
105

ടപ്പാള്‍: കഴിഞ്ഞ സീസണില്‍ സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ വില ഇനിയും കര്‍ഷകര്‍ക്ക് ലഭിച്ചില്ല. കിലോയ്ക്ക് 28.32 രൂപയ്ക്കാണ് കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ നെല്ല് സംഭരിച്ചത്.

സംഭരണത്തിന്റെ കണക്ക് ദേശസാത്കൃത ബാങ്കുകളില്‍ നല്‍കിയാല്‍ സപ്ലൈകോയുടെ അനുമതിപത്രം വാങ്ങി തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് അപ്പോള്‍തന്നെ നല്‍കുന്ന രീതിയായിരുന്നു കഴിഞ്ഞ വര്‍ഷംവരെ. കര്‍ഷകര്‍ക്ക് കൃത്യമായി തുക ലഭിച്ചെങ്കിലും ബാങ്കിന് സര്‍ക്കാര്‍ കൃത്യമായി നല്‍കാത്തത് പ്രതിസന്ധിയായി. ഈ വര്‍ഷം ആദ്യം ഇത് കേരള ബാങ്കുവഴിയാക്കി. അവര്‍ കുറച്ചു തുക നല്‍കി പിന്നീട് നിര്‍ത്തി. ഇപ്പോള്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കുന്ന പണം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷൻ നേരിട്ട് കര്‍ഷകര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. മാര്‍ച്ച്‌ 23നുശേഷം ആര്‍ക്കും പണം ലഭിച്ചിട്ടില്ല.

മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലായി പരന്നുകിടക്കുന്ന പൊന്നാനി കോളില്‍ മാത്രം 4000ത്തോളം കര്‍ഷകര്‍ക്കായി കോടികളാണ് ലഭിക്കാനുള്ളത്. ഒരേക്കര്‍ കൃഷി ചെയ്യുന്ന കര്‍ഷകന് 2500 കിലോ വരെയുള്ള വിളവിന് മുക്കാല്‍ലക്ഷത്തോളം രൂപയുണ്ടാകും. 20 ഏക്കര്‍ വരെ കൃഷിയിറക്കുന്നവരുണ്ട്.

സംസ്ഥാനത്താകെ 202223 സീസണില്‍ സംഭരിച്ച നെല്ലിന്റെ വിലയിലേക്ക് 1097,71,86,900 രൂപയാണ് കുടിശ്ശികയുള്ളത്. 63,78,54,350 കിലോ നെല്ലാണ് ഈ സീസണില്‍ സംഭരിച്ചത്. ഇതില്‍ 708,68,48,291 രൂപ നല്‍കി.

നെല്ലിന്റെ സംഭരണവില നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് പലയിടത്തും കര്‍ഷകര്‍ സമരത്തിലാണ്. ചാലിശ്ശേരിയില്‍ ട്രാക്ടര്‍ റാലിയും കൃഷിഭവനു മുന്നില്‍ നിരാഹാരസമരവും നടത്തി. പെരുമ്ബടപ്പ് എ.ഡി.എ. ഓഫീസിലേക്ക് തിങ്കളാഴ്ച കര്‍ഷകമാര്‍ച്ച്‌ നടക്കുന്നുണ്ട്.

മലപ്പുറത്ത് മാത്രം 47 കോടി

മലപ്പുറം ജില്ലയില്‍ മാത്രം 478929515 രൂപ കുടിശ്ശികയുണ്ട്. മഞ്ചേരി/ഏറനാട്: 1,65,22,567 രൂപ, നിലമ്ബൂര്‍: 63,01,341, പെരിന്തല്‍മണ്ണ: 1,93,21,320, കൊണ്ടോട്ടി: 57,70,992, തിരൂരങ്ങാടി: 14,20,30,548, തിരൂര്‍: 4,28,04660, പൊന്നാനി: 24,61,78087 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലെ കുടിശ്ശിക.

LEAVE A REPLY

Please enter your comment!
Please enter your name here