സിഡ്‌നിയിലെ കമ്യൂണിറ്റി പരിപാടിക്ക് മുന്നോടിയായാണ് നീലയാകാശവും മോദിയെ സ്വാഗതം ചെയ്തത്.വിമാനത്തിന്റെ കൺട്രേയ്‌ലുകൾ കൊണ്ടാണ് ആകാശത്ത് ഇങ്ങനെ എഴുതിയത്. ഈ ദൃശ്യം കാണാൻ നിപരിപാടിയിൽ പങ്കെുക്കാനെത്തിയ ജനസാഗരത്തെ ചൂണ്ടിക്കാട്ടി മോദിയുടെ ജനപ്രീതിയെ വാനോളം പുകഴ്ത്തിയാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി തന്റെ സ്വാഗത പ്രസംഗം ആരംഭിച്ചത്.
നിരവധി പേർ തടിച്ചുകൂടി.നിലയ്ക്കാത്ത കരഘോഷങ്ങളോടെ സ്വീകരിച്ച് ഇന്ത്യൻ സമൂഹം..ദി ബോസ് എന്ന് ആരാധകർ വിളിക്കുന്ന ഇതിഹാസ റോക്ക് സ്റ്റാർ ബ്രൂസ് സ്പ്രിംഗ്സ്റ്റീനുമായി താരതമ്യം ചെയ്ത് പ്രൈം മിനിസ്റ്റർ ദ ബോസ് എന്നായിരുന്നു ആന്റിണി ആൽബനീസിന്റെ വിശേഷണം.ഈ വേദിയിൽ ഞാൻ അവസാനമായി ഒരാളെ കണ്ടത് ബ്രൂസ് സ്പ്രിംഗ്സ്റ്റീനെയാണ്, പ്രധാനമന്ത്രി മോദിക്ക് ലഭിച്ച ജനകീയ സ്വീകരണം അദ്ദേഹത്തിന് ലഭിച്ചില്ല. പ്രധാനമന്ത്രി മോദിയാണ് ഇക്കാലത്തെ ബോസ്.ഇന്ന് ഒരു വർഷം മുമ്പ് ഞാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ഞങ്ങൾ ഒരുമിച്ച് നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം എത്ര പ്രധാനമാണെന്ന് ഇത് കാണിക്കുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ വളരും. ഇത് ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള രാജ്യമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു പ്രധാന അയൽരാജ്യമാണ്. അതുകൊണ്ടാണ് വലിയ നിക്ഷേപം നടത്തേണ്ട ഒരു ബന്ധമാണിതെന്ന് താൻ പറയുന്നതെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി.ലോകത്തിലെ ക്രിക്കറ്റ് മൈതാനങ്ങളിൽ ഞങ്ങൾ തീർച്ചയായും ചാമ്പ്യൻഷിപ്പിൽ പരസ്‌പരം മത്സരിക്കും, പിന്നീട്, വളരെ വൈകാതെ, ഇരുവരും കൂട്ടുകൂടും, വളർച്ചയിൽ പങ്കുചേരുമെന്നും പ്രധാനമന്ത്രി ആന്റിണി ആൽബനീസ് .
ഇതിനു മറുപടിയായി ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും ഇരുരാജ്യങ്ങളിലെയും ജനാധിപത്യം മൂലമാണ് ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിൽ അഭേദ്യമായ ബന്ധം നിലനിൽക്കുന്നതെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി .ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്നതാണ് തന്റെ സ്വപ്നമെന്ന് അദ്ദേഹം വ്യക്തമാക്കി.ഒൻപത് വർഷത്തിനിടെ രണ്ട് തവണ ഓസ്‌ട്രേലിയ സന്ദർശിക്കാനായതിൽ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു .പരസ്പര വിശ്വാസവും പരസ്പര ബഹുമാനവും വളർന്നത് ഇന്ത്യ-ഓസ്ട്രേലിയയുടെ നയതന്ത്രബന്ധം കൊണ്ട് മാത്രമല്ല, യഥാർത്ഥ കാരണം, യഥാർത്ഥ ശക്തി – ഓസ്ട്രേലിയയിൽ താമസിക്കുന്ന നിങ്ങൾ ഇന്ത്യക്കാരാണെന്ന് പ്രധാനമന്ത്രി.പരസ്പര വിശ്വാസവും ബഹുമാനവുമാണ് ഇന്ത്യ – ഓസ്‌ട്രേലിയ ബന്ധത്തിന് ആധാരം. ജനാധിപത്യ ബോധവും ഇരു രാജ്യങ്ങളെയും ഒന്നിച്ച് നിർത്തുന്നു. ഭാരതത്തിന്റെ വൈവിധ്യത്തെ സ്വീകരിച്ച ഓസ്‌ട്രേലിയയുടെ ഹൃദയവിശാലതയെ പ്രകീർത്തിച്ചാൽ മതിയാവില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടും. ലോകരാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ എപ്പോഴും സന്നദ്ധമാണ്. 150 രാജ്യങ്ങൾക്ക് കൊവിഡ് കാലത്ത് ഇന്ത്യ സഹായം നൽകി.ഇന്ത്യയിൽ കഴിവുകൾക്കോ വിഭവങ്ങൾക്കോ ഒരു കുറവുമില്ല. ഇന്ന് ഇന്ത്യയാണ് ലോകത്തിൽ ഏറ്റവും വലുതും ഏറ്റവും പ്രായം കുറഞ്ഞതുമായ ടാലന്റ് ഫാക്ടറി.നമ്മുടെ ജീവിതരീതികൾ വ്യത്യസ്തമായിരിക്കാം, എന്നാൽ ഇപ്പോൾ യോഗയും നമ്മെ ബന്ധിപ്പിക്കുന്നു. ക്രിക്കറ്റ് കാരണം നമ്മൾ വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഇപ്പോൾ ടെന്നീസും സിനിമകളും നങ്ങളെ ബന്ധിപ്പിക്കുന്നു. ഞങ്ങൾ വ്യത്യസ്ത രീതികളിൽ ഭക്ഷണം തയ്യാറാക്കാം. എന്നാൽ മാസ്റ്റർഷെഫ് ഇപ്പോൾ നമ്മളെ ബന്ധിപ്പിക്കുന്നു.ആഗോള പ്രതിസന്ധികളെ ഇന്ന് ആരെങ്കിലും വെല്ലുവിളിക്കുന്നുണ്ടെങ്കിൽ അത് ഇന്ത്യയാണ് .പല രാജ്യങ്ങളിലെയും ബാങ്കിംഗ് സംവിധാനം ഇന്ന് കുഴപ്പത്തിലാണ്, എന്നാൽ മറുവശത്ത്, ഇന്ത്യയിലെ ബാങ്കുകളുടെ ശക്തി എല്ലായിടത്തും വിലമതിക്കപ്പെടുന്നു. സദസ്സിനോപ്പം ഭാരത് മാതാ കീ ജയ് വിളിച്ചായിരുന്നു പ്രധാനമന്ത്രി പതിവ് രീതിയിൽ തന്നെ പ്രസംഗം അവസാനിപ്പിച്ചത്.