രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ അനിശ്ചിതത്വം തുടരുന്നു. 21 ദിവസത്തെ നോട്ടീസ് നൽകിയാൽ നിയമസഭ സമ്മേളനം വിളിക്കാമെന്ന ഗവർണറുടെ നിർദേശത്തിന് സർക്കാർ ഇന്ന് മറുപടി നൽകിയേക്കും. നിയമസഭ സമ്മേളനം ഗവർണർ കൽരാജ് മിശ്ര മനപ്പൂർവം വൈകിപ്പിക്കുന്നുവെന്നാണ് കോൺഗ്രസ് ആരോപണം.
സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഗവർണറുടെ പങ്കിനെക്കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിച്ചതായി ഇന്നലെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കിയിരുന്നു. അതേസമയം, പൈലറ്റ് ക്യാംപിലെ 3 എംഎൽഎമാർ തങ്ങൾക്കൊപ്പം വരാൻ ഒരുക്കമാണെന്ന് അശോക് ഗെഹ്‌ലോട്ട് പക്ഷവും മറുപക്ഷത്തു നിന്ന് 15 എംഎൽഎമാർ ബന്ധപ്പെട്ടുവെന്നു പൈലറ്റ് ക്യാമ്പും അവകാശപ്പെട്ടു.